കന്യാസ്ത്രീകളെ ജയിലിട്ടവര്‍ ഭരണഘടനയെ തടവറയിലാക്കി-കേരള കോണ്‍ഗ്രസ് (എം)

തളിപ്പറമ്പ്: സാമൂഹിക സേവനത്തിന് ജീവിതം സമര്‍പ്പിച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ബി.ജെ.പി ഭരണകൂടം ജയിലില്‍ ഇട്ടതിലൂടെ ഇന്ത്യന്‍ ഭരണഘടനയെയാണ് അവര്‍ തടവറയിലാക്കിയതെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃസംഗമം.

ഈ നടപടിയിലൂടെ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും തനിനിറം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

അധികാരത്തിന്റെ മറവില്‍ ബിജെപിയും സംഘപരിവാറും രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ഭരണഘടന അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ്.

കേരളത്തില്‍ രാഷ്ട്രീയമായി ചുവടുറപ്പിക്കുവാന്‍ ക്രൈസ്തവ പ്രീണനത്തിന് ശ്രമം നടത്തുകയും ഉത്തരേന്ത്യയിലും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവ പീഡനം രാഷ്ട്രീയ അജണ്ടയാക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നത്.

ക്രൈസ്തവരായ വൈദികരെയും കന്യാസ്ത്രീകളും തിരഞ്ഞുപിടിച്ച് ദ്രോഹിക്കുകന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃസംഗമം തീരുമാനിച്ചു.

കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഡോ.സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു.

അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. മുഹമ്മദ് ഇക്ബാല്‍, ജോയിസ് പുത്തന്‍പുര, അഡ്വ.മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, ജോബിച്ചന്‍ മൈലാടൂര്‍, കെ.ടി സുരേഷ് കുമാര്‍, ബിനു മണ്ഡപം, വി.വി.സേവി, പി.എസ് ജോസഫ്, സി.എം ജോര്‍ജ്, മാത്യു പുളിക്കക്കുന്നേല്‍,

സി.ജെ.ജോണ്‍, ബിനു ഇലവുങ്കല്‍, മാത്യു കാരിത്താങ്കല്‍, ജെയിംസ് മരുതാനിക്കാട്ട്, ഡെന്നി കാവാലം, വിപിന്‍ തോമസ്, ബിജു പുതുക്കള്ളി, അമല്‍ ജോയി കൊന്നക്കല്‍, ജെയ്സണ്‍ ജീരകശ്ശേരി, ബീന സുരേഷ്, എ.കെ രാജു, ബിന്ദു ഏറത്ത്, ത്രേസ്യാമ്മ കൊങ്ങോല, ടോം പുളിച്ചമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.