പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മണിക്കൂറുകള്‍ക്കകം പിടിയിലായി.

മയ്യില്‍: പോലീസ് കസ്റ്റഡിയില്‍ നിന്ന് വിലങ്ങോടെ ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി.

കണ്ണൂര്‍ മുണ്ടേരി ചാപ്പ കെ.പി.ഹൗസില്‍ അജ്‌നാസിനെ(21)യാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തില്‍ പോലീസ് കയരളത്തുവെച്ച് പിടികൂടിയത്.

വൈകുന്നേരം 3.30നാണ് പ്രതി ഓടിരക്ഷപ്പെട്ടത്.

വൈകുന്നേരം 5.45 ന് പിടിയിലാവുകയും ചെയ്തു.

കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ വെച്ച് വീട്ടമ്മ സഞ്ചരിക്കുന്ന ടൂ വീലര്‍ തള്ളിയിട്ട് മൊബൈല്‍ മോഷ്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മയ്യില്‍ പോലിസ് ഇന്നാണ് പിടികൂടിയത്.

ഈ മാസം 20-നായിരുന്ന കേസിന് ആസ്പദമായ സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലുള്ള വീടിനടുത്ത് എത്തിയസമയം പിറകില്‍ ബൈക്കില്‍ വന്ന പ്രതിയാണ് സ്‌കൂട്ടി തള്ളിവിഴ്ത്തി വിട്ടമ്മയുടെ മൊബൈല്‍ മോഷ്ടിച്ച് രക്ഷപ്പെട്ടത്.

പോലിസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് മയ്യില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണo നടത്തിവരികയായിരുന്നു.

മയ്യില്‍ ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ പ്രശോഭ്, രാജീവ്, എ.എസ്.ഐ മനു, സി.പി.ഒമാരായ ശ്രീജിത്ത്, വിനീത്, അരുണ്‍, പ്രദീഷ് എന്നിവരടങ്ങിയ

അന്വേഷണസംഘം സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച 16 ഓളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അനേഷണത്തിലാണ് പ്രതി പിടിയിലായത്.