വാഹനാപകടത്തില്‍ മരിച്ച സുധീഷിന്റെ ശവസംസ്‌ക്കാരം നാളെ

പരിയാരം: കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മരണപ്പെട്ട സുധീഷിന്റെ ശവസംസ്‌ക്കാരം നാളെ നടക്കും.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് ഒരുമണിക്ക് ഇരിങ്ങല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന പരിയാരം ഇരിങ്ങല്‍ തൊണ്ടിവളപ്പില്‍ ടി.വി.സുധീഷ്(35)ആണ് മരിച്ചത്.

ശനിയാഴ്ച്ച രാത്രി 8.10 ന് പരിയാരം ഏമ്പേറ്റ് ജംഗ്ഷനിലായിരുന്നു അപകടം.

സുധീഷും സുഹൃത്തുക്കളായ അമ്മാനപ്പാറയിലെ ടി.അമല്‍(22), പൊയില്‍ സ്വദേശി ടി.അക്ഷയ്(29), ഇരിങ്ങലിലെ കെ.ജനീഷ്(34) എന്നിവര്‍ ചിതപ്പിലെ പൊയിലില്‍ നിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് കെ.എല്‍-58-എ 9991 സ്വകാര്യ ഓട്ടോറിക്ഷയില്‍ പോകവെ

പയ്യന്നൂര്‍ ഭാഗത്തുനിന്നും എത്തിയ കെ.എല്‍-15 എ-1984 നമ്പര്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസ് ഇടിക്കുകയായിരുന്നു.

പരിക്കേറ്റ നാലുപേരെയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സ നല്‍കി വരവെ ഇന്ന് ഉച്ചക്ക് ഒന്നരോയടെയാണ് സുധീഷ് മരണപ്പെട്ടത്.

അച്ഛന്‍ പരേതനായ രാഘവന്‍, അമ്മ: നാരായണി.

സഹോദരങ്ങള്‍: വിജയന്‍, ഗീത, മനോജ്, സുനിത, സുനേഷ്.

പരിയാരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.