എം.ടി വാസുദേവന്‍ നായര്‍ക്ക് വിട നല്‍കാന്‍ അക്ഷര കേരളം

തിരുവനന്തപുരം: എം ടി ഇല്ലാത്ത സാഹിത്യലോകം എന്ന സത്യം തിരിച്ചറിയുന്നു. ലോക സാഹിത്യലോകത്തേക്കു മലയാള സാഹിത്യത്തെ അടുപ്പിച്ച സാഹിത്യ തികവ് എം.ടി വാസുദേവന്‍ നായര്‍ക്ക് വിട നല്‍കാന്‍ അക്ഷര കേരളം.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ എത്തിയിട്ടുണ്ട്.

അതേസമയം അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കാനും അഞ്ച് മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ പൊതുദര്‍ശനത്തിന് വെക്കാനും തീരുമാനിച്ചു.

തന്റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നുമടക്കം മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് വരെ എംടി വാസുദേവന്‍ നായര്‍ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിനാലാണ് പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കിയത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളായി. എന്നാല്‍ യന്ത്ര സഹായമില്ലാതെ ശ്വസിക്കാനാവുന്ന നിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു.

എന്നാല്‍ കിഡ്‌നിയുടെയും ഹൃദയത്തിന്റെയും നില വഷളായതോടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.