പോക്‌സോ കേസില്‍ യുവാവിന് 83 വര്‍ഷം തടവ്

തളിപ്പറമ്പ്:  പത്ത് വയസുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിന് 83 വര്‍ഷം തടവും ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയും.

ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരന്‍ വീട്ടില്‍ കെ.ഡി.രമേശന്‍ (32)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2018 ഏപ്രില്‍ മാസത്തില്‍ പത്ത് വയസുകാരിയെ ഇയാളുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

അന്നത്തെ പയ്യന്നൂര്‍ സി.ഐ എം.പി.ആസാദാണ് കേസില്‍ പ്രാഥമികാന്വേഷണം നടത്തിയത്.

ചെറുപുഴ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയിയാണ് കുറ്റപത്രം സമര്‍പ്പിട്ടത്.

തളിപ്പറമ്പ് പോക്‌സോ കോടതിയില്‍ ചുമതല ഏറ്റെടുത്ത ശേഷമുള്ള ആര്‍.രാജേഷിന്റെ ആദ്യ വിധിയാണിത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.