എല്ലാം കോംപ്ലിമെന്റാക്കി-കര്‍ണാടകയില്‍ സിദ്ധനും ശിവയും ഇനി ഭായി ഭായി-

 

ബംഗളൂരു:കര്‍ണാടകയില്‍ സിദ്ധരാമയ്യതന്നെ അടുത്ത മുഖ്യമന്ത്രി. ഡി.കെ.ശിവകുമാര്‍ഉപമുഖ്യമന്ത്രിയാകും.

ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ.

ഇന്ന് വൈകുന്നേരം 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്.

അഞ്ച് ദിവസത്തെ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനംപ്രഖ്യാപിച്ചതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ എംഎല്‍എമാരോടും യോഗത്തിനെത്താന്‍ ഡി.കെ.ശിവകുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏറെ നീണ്ടപ്രതിസന്ധിക്കൊടുവിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

ഇന്ന് ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞനടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി.കെ.ശിവകുമാറിന്റെ കടുത്തഎതിര്‍പ്പിനെ തുടര്‍ന്നാണ് പാളിയത്.

ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ശിവകുമാര്‍, താന്‍മന്ത്രിസഭയിലുണ്ടാകില്ലെന്ന് വരെ നിലപാടെടുത്തിരുന്നു.

ശിവകുമാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, ഒരു തീരുമാനവുമായില്ലെന്ന് കര്‍ണാടകയുടെ ചുമതലയുള്ള നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുകയും ചെയ്തു.

ശിവകുമാര്‍ വഴങ്ങാതെ വന്നതോടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു.

തോരണങ്ങളുംപരവതാനികളും തിരികെ കൊണ്ടുപോവുകയും തൊഴിലാളികള്‍ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങുകയുംചെയ്തിരുന്നു.