മെത്താഫിറ്റാമിന്‍ പിടികൂടിയ കേസില്‍ കരിമ്പം സ്വദേശിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും

വടകര: ഇറച്ചിക്കടയില്‍ നിന്നും മെത്താഫിറ്റാമിന്‍ പിടികൂടിയ സംഭവത്തില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

23 ഫിബ്രവരി മാസം 27-ാം തീയതിയില്‍ തളിപ്പറമ്പ് അംശം കരിമ്പം സര്‍സയിദ് കോളേജിന് സമീപം ബിഫ് സ്റ്റാളിന് മുന്നില്‍ വച്ച് തളിപ്പറമ്പ് അംശം ദേശം പിലാവിന്റെ കീഴില്‍ ഹൗസില്‍ എം.വി.മുഹമ്മദ് മകന്‍ പി.കെ.ഷഫീഖ(37)നാണ് 57.7 ഗ്രാം മെത്താഫിറ്റമിന്‍ പിടിച്ചെടുത്ത് അറസ്റ്റ് ചെയ്ത കേസില്‍ ശിക്ഷ.

 പിഴ ഒടുക്കുന്നില്ലെങ്കില്‍ 6 മാസം തടവും ശിക്ഷിച്ചു.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറും സംഘവും ചേര്‍ന്നാണ് പതിയെ അറസ്റ്റ് ചെയ്തത്.

പ്രതി റിമാന്റില്‍ തുടരവേ കേസിന്റെ തുടരന്വേഷണം കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ ചുമതല വഹിച്ച എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനന്‍, കണ്ണൂര്‍ അസിസ്റ്റന്റ എക്‌സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബു എന്നിവരാണ് നടത്തിയത്. വടകര അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് (NDPS) കോടതിയില്‍ കംപ്ലയിന്റ് സമര്‍പ്പിച്ച കേസാണിത്.

അഷറഫ് മലപ്പട്ടം ഉള്‍പെടെ മൊഴിനല്‍കിയ കേസില്‍ വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറി, സമര്‍പ്പിച്ച തെളിവുകള്‍ വിദഗ്്ദ്ധര്‍ മുമ്പാകെ ഹാജരാക്കി പരിശോധിച്ചതിലും പോസിക്യൂഷനെതിരെ പ്രതിഭാഗം പരാജയപെട്ടിരുന്നു.

വടകര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി.ജി.ബിജുവാണ് വിധി പ്രസ്ഥാവിച്ചത്, പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ ജോര്‍ജ് കേസില്‍ ഹാജരായി.