ബഡുവന്‍കുഞ്ഞി മകന്‍ മൂസക്കുഞ്ഞി പിടിയില്‍.

പഴയങ്ങാടി: സ്പിരിറ്റ് വേട്ട, കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മഞ്ചേശ്വരം കുതുക്കോളി വീട്ടില്‍ ബഡുവന്‍കുഞ്ഞിയുടെ മകന്‍ കെ.മൂസക്കുഞ്ഞി (49)യെയാണ് എക്‌സൈസ് പിടികൂടിയത്.

ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്ത് 200 പ്ലാസ്റ്റിക് കന്നാസുകളിലായി 6,600 ലിറ്റര്‍ സ്പിരിറ്റ് കടത്തിവന്ന കെ.എല്‍-10 എക്‌സ് 7757 ലോറി സഹിതം എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ അസി: എക്‌സൈസ് കമ്മീഷണര്‍ പി.എല്‍.ഷിബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജനാര്‍ദ്ദനന്‍,

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാര്‍, പാപ്പിനിശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.സന്തോഷ് എന്നിവരും സംഘവും സംയുക്തമായി ചേര്‍ന്ന് നടത്തിയ മിന്നല്‍ റെയിഡിലാണ് സ്പിരിറ്റ് പിടികൂടിയത്.

രാമപുരം-കൊത്തിക്കുഴിച്ചപാറയില്‍ വെച്ചാണ് ലോറി പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, എം.കെ.സന്തോഷ്,  ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സി.പുരുഷോത്തമന്‍,

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ടി.ശരത്, ടി.കെ.ഷാന്‍, വി.പി.ശ്രീകുമാര്‍, പി.യേശുദാസന്‍, പി.പി.രജിരാഗ്, കെ.വിനീഷ്, പി.സൂരജ്,എം.കലേഷ് എക്‌സൈസ് ഡ്രൈവര്‍മാരായ ഇസ്മയില്‍, പി.വി.അജിത്ത് പി.സജീഷ് എന്നിവരും റെയിഡില്‍ പങ്കെടുത്തു.