സി.പി.ഐ കൊടിമരവും ബോര്‍ഡും നശിപ്പിച്ച സംഭവത്തില്‍ 12 ദിവസത്തിന് ശേഷം 2 സി.പി.എം പ്രവര്‍ത്തകരുടെപേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: കൊടിമരവും ബോര്‍ഡുകളും എടുത്തുകൊണ്ടുപോയി നശിപ്പിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ 12 ദിവസത്തിന് ശേഷം ഒടുവില്‍ പോലീസ് കേസെടുത്തു.

പുളിമ്പറമ്പ് കരിപ്പൂലിലെ സി.പി.എം പ്രവര്‍ത്തകരായ അഖില്‍രാജ്, ജിഷ്ണു എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇക്കഴിഞ്ഞ മെയ്-19 ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.

സി.പി.ഐ പ്രവര്‍ത്തകര്‍ എം.എന്‍.സ്മാരകമന്ദിരത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം കരിപ്പൂലില്‍ സ്ഥാപിച്ച ബോര്‍ഡുകളും കൊടിമരവുമാണ് നശിപ്പിച്ചത്.

ഇവ എടുത്തുകൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ

നീട്ടിക്കൊണ്ടുപോകുന്നത് വിവാദമായതിനെ തുടര്‍ന്ന് സി.പി.ഐ നേതാക്കള്‍ ഉന്നത പോലീസുദ്യോഗസ്ഥരെ കണ്ട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കേസെടുത്തത്.