സബ് റജിസ്ട്രാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും എതിരെ കേസ്-ജ്പതി ചെയ്ത ഭൂമി മറിച്ചുവിറ്റു-

തളിപ്പറമ്പ്: കുടുംബകോടതി ഉത്തരവ് പ്രകാരം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ സ്ഥലം സബ് രജിസ്ട്രാറും വില്ലേജ് ഓഫീസറും ചേര്‍ന്ന് രേഖകളില്‍ തിരുത്തല്‍ വരുത്തി വില്‍പ്പന നടത്തിയതായി പരാതി.

പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് എം.ഹാജിറയുടെ പരാതിപ്രകാരമാണ് കേസ്. പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് വീട്ടില്‍ അഷറഫ്(37), പടപ്പേങ്ങാട്ടെ ചപ്പന്റകത്ത് പുതിയപുരയില്‍ മുഹമ്മദ് റാഷിദ്(28), തളിപ്പറമ്പ് സബ് റജിസ്ട്രാര്‍ കെ.ഒ.പി.ശ്യാമള, കുവേരി വില്ലേജ് ഓഫീസറായിരുന്ന കെ.മോഹന്‍കുമാര്‍ എന്നിവരുടെ പേരിലാണ് വിവിധ വകുപ്പുകള്‍ പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഹാജിറ കുടുംബക്കോടതിയില്‍ നല്‍കിയ ഹരജിപ്രകാരം അഷറഫിന്റെ പേരിലുള്ള പന്ത്രണ്ടര സെന്റ് ഭൂമി ജപ്തി ചെയ്തിരുന്നു.

എന്നാല്‍ സബ് റജിസ്ട്രാറുടെയും വില്ലേജ് ഓഫീസറുടെയും സഹായത്തോടെ രേഖകളില്‍ കൃത്രിമം നടത്തി സ്ഥലം മുഹമ്മദ് റാഷിദിന് വില്‍പ്പന നടത്തിയതായാണ് കേസ്.

കോടതി നിര്‍ദ്ദേശപ്രകാരമാണ് തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.