സതീശന്‍ മാസ്റ്റര്‍ക്ക് ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയും-

തളിപ്പറമ്പ്: സതീശന്‍ മാസ്റ്റര്‍ക്ക് ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയും.

ട്യൂഷന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ റിട്ട.അധ്യാപകന്‍

കെ.പി.വി.സതീഷ്‌കുമാറിനെ(60) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്.

2017  സെപ്തംബര്‍  20നായിരുന്നു സംഭവം. നാല് വകുപ്പുകളിലായിട്ടാണ് ശിക്ഷ.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ.പി.വി.സതീഷ്‌കുമാറിന്റെ വീട്ടില്‍ രാവിലെ ട്യൂഷനെത്തിയ

പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ മാറത്തും തുടയിലും നെറ്റിയിലും തലോടുകയും ശരീരമാസകലം മസാജ് ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.

രാവിലെ തന്നെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

തളിപ്പറമ്പ് സി.ഐയായിരുന്ന പി.കെ.സുധാകരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

സംഭവം നടക്കുമ്പോള്‍ സതീഷ്‌കുമാര്‍ അരോളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുഖ്യാധ്യാപകനായിരുന്നു.