14-8 മാത്രം–ചെങ്കല്ല് മുഴുവന്‍ കോഴിക്കോട്ടേക്ക്-ഇവിടെ ലോറി തൊഴിലാളികള്‍ പട്ടിണിയില്‍-

മാതമംഗലം: ചെങ്കല്ല് കോഴിക്കോട് ജില്ലയിലേക്ക്, കണ്ണൂരിനാവശ്യമായ ചെങ്കല്ലിന് കടുത്ത ക്ഷാമമെന്ന് പരാതി.

കോഴിക്കോട് ജില്ലയില്‍ ആവസ്യക്കാര്‍ കൂടിയതോടെ അവര്‍ക്കാവശ്യമായ 14-8 സൈസിലുള്ള കല്ലുകളാണ് പയ്യന്നൂര്‍

പ്രദേശത്തെ പണകളില്‍ വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ലോറി ഓണേഴ്‌സ് അസോസിയേഷന്‍ മാതമംഗലം ഏരിയാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ആവശ്യമുള്ള 13-8 സൈസിലുള്ള കല്ല് തന്നെ എല്ലാ പണകളിലും ഉല്‍പ്പാദിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഈ ആവശ്യമുന്നയിച്ച് ചെങ്കല്‍ ഓണേഴ്‌സ് അസോസിയേഷന് കത്ത് നല്‍കിയതായും ഇവര്‍ പറഞ്ഞു.

നൂറുകണക്കിന് ലോറി ഡ്രൈവര്‍മാര്‍ക്കും തൊഴിലില്ലാതാവുന്ന ഇന്നത്തെ രീതി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ലിജിന്‍ ലെക്കി, ജില്ലാ സെക്രട്ടെറി പി.വി.രാജേഷ്, മാതമംഗലം ഏരിയാ പ്രസിഡന്റ് പി.വി.സുധീഷ്‌കുമാര്‍, ട്രഷറര്‍
എം.ഹാരീസ്, ജില്ലാ കമ്മറ്റഇ അംഗങ്ങളായ രാജേഷ് തണല്‍, ടി.കെ.ഷിബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.