കുട്ടു കാണിച്ചുകൊടുത്തു-നാട്ടുകാര്‍ ഞെട്ടലില്‍-

തൊടുപുഴ: കാണിച്ചുതരാമെന്ന് പറഞ്ഞ് പോയ യുവാൈവ് തിരിച്ചെത്തി വെടിവെപ്പ് നടത്തി, ഒരാള്‍ മരിച്ചു.

ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവെപ്പില്‍ പകച്ച് നാട്ടുകാര്‍.

പിടിയിലായ പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടിന്‍ എന്ന കുട്ടു(26) വീട്ടില്‍പ്പോയി തോക്കുമായി തിരിച്ചുവരികയായിരുന്നു എന്നാണു ദൃക്‌സാക്ഷികള്‍ പറയുന്നത്.

പ്രകോപിതനായ പ്രതി തുരുതുരാ വെടിവച്ചതായും സംഭവം നേരില്‍ക്കണ്ടവര്‍ പറഞ്ഞു. ഇയാളുടെ കയ്യിലുണ്ടായിരുന്നതു വ്യാജതോക്കാണെന്നും കൊല്ലന്‍ നിര്‍മിച്ചു നല്‍കിയതാണെന്നും പൊലീസ് സൂചിപ്പിച്ചു.

വെടിവയ്പില്‍ ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബു (34) മരിച്ചിരുന്നു. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. വിദേശത്തായിരുന്ന കൂട്ടു ഈയിടെയാണ് നാട്ടില്‍ എത്തിയത്.

രാത്രി മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തിന്റെ പേരില്‍ ഇയാള്‍ ബഹളമുണ്ടാക്കിയിരുന്നു. ഇതാണു ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചത്.

തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്നു ഫിലിപ്പിനെ നാട്ടുകാര്‍ വീട്ടിലേക്കയച്ചിരുന്നു. പിന്നാലെയാണ് ഇയാള്‍ തോക്കുമായി തിരിച്ചെത്തിയതും കാറിലിരുന്നുതന്നെ വെടിയുതിര്‍ത്തതും.

അഞ്ചുതവണ വെടിവച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവയ്പിനിടെ ഇതുവഴി സ്‌കൂട്ടറില്‍ വരുമ്പോഴാണു സനലിനു വെടിയേറ്റത്.

ബൈക്കില്‍ വരികയായിരുന്ന സനലിനെ ഇടിച്ചിട്ടു. കഴുത്തില്‍ വെടിയുണ്ട തുളച്ചുകയറിയതാണു മരണകാരണമെന്നു പൊലീസ് വ്യക്തമാക്കി.

നാട്ടുകാരെയെല്ലാം മുള്‍മുനയില്‍ നിര്‍ത്തിയാണു പ്രതി വെടിവച്ചതെന്നും ശേഷം വാഹനത്തില്‍ രക്ഷപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു. രക്ഷപ്പെടുന്നതിനിടെ മുട്ടത്തുവച്ചാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.