ലഹരി വില്‍പ്പനക്കാരേ നിങ്ങളെ തുരത്തിപ്പിടിക്കും-12 അംഗ സ്‌ക്വാഡ് നിങ്ങള്‍ക്ക് പിറകെ.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നിരോധിത ലഹരി വസ്തുക്കളും കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരി പദാര്‍ത്ഥങ്ങളും വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടാന്‍ പോലീസ് 24 മണിക്കൂറും ജാഗ്രതയോടെ രംഗത്ത്.

കണ്ണൂര്‍ റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ െൈഡ്രവിന്റെ ഭാഗമായിട്ടാണ് പരിശോധന നടക്കുന്നത്.

ഇതിനായി 12 അംഗങ്ങളടങ്ങിയ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.

ഇന്നലെയും ഇന്നുമായി ഇത്തരത്തില്‍ നിരവധി കേസുകളാണ് ഈ സംഘം പടികൂടിയത്.

തളിപ്പറമ്പ് പോലീസും റൂറല്‍ എസ് പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ധര്‍മ്മശാലയില്‍ വച്ച് 10 ഗ്രാം കഞ്ചാവും, എളമ്പേരംപാറയില്‍ നിന്നും കുറുമത്തൂര്‍ പൊക്കുണ്ടില്‍ നിന്നും ഹാന്‍സ് ലഹരിവസ്തുക്കളും പിടികൂടി.

ധര്‍മ്മശാലയില്‍ വെച്ച് ആന്തൂര്‍ കണിച്ചേരിയിലെ കുന്നൂല്‍ വീട്ടില്‍ കെ.ശ്രീരാഗ് (28) പിടിയിലായി.

രാത്രി ധര്‍മശാലയില്‍ യുവാക്കള്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന 10 ഗ്രാം കഞ്ചാവാണ് തളിപ്പറമ്പ എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.

ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കുറുമാത്തൂര്‍ പൊക്കുണ്ടില്‍ നിന്നും ചെറുകുന്നോന്റകത്തു ഹൌസില്‍ സി.മുഹമ്മദ്,

എളമ്പേരം പാറയിലെ കച്ചവടക്കാരന്‍ ഞാറ്റുവയല്‍ എം.പി.ഹൗസില്‍ എം.പി. ലത്തീഫ് എന്നിവരേയും നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വില്‍പ്പനക്കായി കൈവശം വച്ചതിന് പോലീസ് പിടികൂടി.

ലഹരിക്കെതിരെയുള്ള ശക്തമായ നടപടിയാണ് ഇപ്പോള്‍ പോലീസ് സ്വീകരിച്ചു വരുന്നതെന്നും അടുത്ത ദിവസങ്ങളില്‍ റൂറല്‍ പോലീസ് ജില്ലയില്‍ അതികര്‍ശനമായ നടപടികളാവും ഉണ്ടാവുകയെന്നും പോലീസ് പറഞ്ഞു.