കോടിയേരിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.

കണ്ണൂര്‍: കോടിയേരിക്ക് വിപ്ലവാഭിവാദ്യങ്ങളോടെ വിടനല്‍കാനൊരുങ്ങി കേരളം.

മാടപ്പീടികയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികദേഹം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ വിലാപയാത്രയായി സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിച്ചു.

അവിടെവച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ബിജെപി നേതാവ് സി.കെ പദ്മനാഭന്‍, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ അടക്കമുള്ളവര്‍ റീത്ത് സമര്‍പ്പിച്ചു.

വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ അടക്കമുള്ളവര്‍ റീത്ത് സമര്‍പ്പിച്ചു. വന്‍ ജനാവലിയാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രിയ സഖാവിന് അന്ത്യോപചാരം അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.

ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനാളുകളാണ് പ്രിയസഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചേര്‍ന്നത്.

കോടിയേരിയോടുള്ള ആദരസൂചകമായി തലശ്ശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ടെങ്കിലും ഹര്‍ത്താല്‍ വാഹനങ്ങളെയും ഹോട്ടലുകളെയും ബാധിച്ചിട്ടില്ല. സംസ്‌ക്കാരം ഉച്ചകഴിഞ്ഞ് മൂന്നോടെ പയ്യാമ്പലത്ത് നടക്കും.