ഭാഷ വെറും വിനിമയത്തിന് മാത്രമല്ല, അതൊരു ജനതയുടെ സംസ്‌ക്കാരമാണ്-കരിവെള്ളൂര്‍ മുരളി.

തളിപ്പറമ്പ്: ഭാഷ വെറും വിനിമയത്തിന് മാത്രമല്ലെന്നും അതൊരു സംസ്‌ക്കാരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും കേരള സംഗീത നാടക അക്കാദമി സെക്രട്ടെറി കരിവെള്ളൂര്‍ മുരളി.

മലയാള ഭാഷക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും അംഗത്വ വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തില്‍ ഇന്ന് നിലവിലുള്ള ഒട്ടുമിക്ക ഭാഷകളും വിദേശഭാഷകളില്‍ നിന്നുള്‍പ്പെടെ കടംകൊണ്ടതാണെന്നും, പുതിയ വാക്കുകള്‍ കാലാനുസൃതമായി ഭാഷയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ കെ.സി.മണികണ്ഠന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ആദ്യ അംഗത്വം സ്വീകരിച്ചു.

വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു. പ്രഫ.ഇ.കുഞ്ഞിരാമന്‍ വിശിഷ്ടവ്യക്തികളെ ആദരിച്ചു.

\ട്രസ്റ്റിന്റെ മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ പേരില്‍ പുറത്തിറക്കുന്ന ഡിജിറ്റല്‍മാ,ികയുടെ പ്രകാശനകര്‍മ്മം ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ നിര്‍വ്വഹിച്ചു.

ഡോ.കരിമ്പം.കെ.പി.രാജീവന്‍ ആദരിക്കപ്പെട്ട വിശിഷ്ടവ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി.

പി.വി.സതീഷ്‌കുമാര്‍ വിജയ് നീലകണ്ഠന്‍ പി.ടി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഷെറി ഗോവിന്ദന്‍(സിനിമ), ധനഞ്ജയഭട്ട്(ക്ഷേത്രകല), പി.എം.ജോണ്‍ മാസ്റ്റര്‍(സാഹിത്യം), സിമി ബക്കളം(കാര്‍ഷികം), റിയാസ്(പൊതുസേവനം), സതീശന്‍ തില്ലങ്കേരി(ആധ്യാത്മികം), ഡോ.സരിത സതീഷ്(ആയുര്‍വേദം), സി.വി.ഷനില്‍(കലാശില്‍പ്പി) എന്നിവരെയാണ് ആദരിച്ചത്.

മലയാള ഭാഷയുടെ ഉന്നമനത്തിന് വേണ്ടി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് രൂപം നല്‍കുന്നത് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് സംഘാടകര്‍ പറഞ്ഞു.

പി.എം.ജോണ്‍ മാസ്റ്റര്‍ ടിപ്പുവിന്റെ വാളും ദൈവങ്ങളിറങ്ങിയ താഴ്‌വരകളും, മനുഷ്യപുത്രന്‍മാരും മലദൈവങ്ങളും എന്നീ പുസ്തകങ്ങളുടെ 25 കോപ്പികള്‍ വീതം ചടങ്ങില്‍ വെച്ച് ട്രസ്റ്റിന് സംഭാവന ചെയ്തു.