പതിനാറുകാരിയെ സ്വര്‍ണമോതിരം നല്‍കി പീഡിപ്പിച്ച മദ്രസാധ്യാപകന് 187 വര്‍ഷം തടവ്

 

തളിപ്പറമ്പ്: സ്വര്‍ണമോതിരം സമ്മാനം നല്‍കി പ്രലോഭിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകന് വിവിധ വകുപ്പുകളിലായി 187 വര്‍ഷം തടവും 9,10,000 രൂപ പിഴയും ആലക്കോട് ഉദയഗിരി സ്വദേശി കീച്ചേരി മുഹ്യുദീന്‍ ജുമാമസ്ജിദിന് സമീപം താമസക്കാരനായ കക്കാട്ട് വളപ്പില്‍ മുഹ മ്മദ് റാഫിയെയാണ് (41) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2021 ലോക്ഡൗണ്‍ സമയം മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പഴയ ങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറു കാരിയെ ഇയാള്‍ പീഡിപ്പിച്ചത്.

പ്രദേശത്ത് മദ്രസാ ധ്യാപകനായ ഇയാള്‍ പതിനാറുകാരിയെ സ്വര്‍ണമോതിരം സമ്മാനമായി നല്‍കി വശീക രിച്ചാണ് പല തവണയായി പീഡിപ്പിച്ചത്.

വിവരം പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്ന് ഭീഷണിപ്പെടു ത്തുകയും ചെയ്തിരുന്നു.

അന്നത്തെ പഴയങ്ങാടി എസ്.ഐ രൂപ മധുസൂദനനാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

സി.ഐ: ടി.എന്‍.സന്തോ ഷ്‌കുമാറാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

 

വളപട്ടണം പോലീസ് സ്റ്റേഷനിലും റാഫിക്കെതിരെ സമാന മായ കേസുണ്ടായിരുന്നു.

ഈ കേസില്‍ ജയിലി ലായി ജാമ്യം ലഭിച്ചതിന് ശേഷമാണ് പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.