വല്‍സരാജന്റെ നീക്കം രാഷ്ട്രീയ ആത്മഹത്യ കൗണ്‍സിലര്‍-സി.വി.ഗിരീശന്‍ (പ്രതികരണം)

തളിപ്പറമ്പ്: ബജറ്റ് ചര്‍ച്ചയില്‍ വല്‍സരാജനാണ് താരം എന്ന തലക്കെട്ടില്‍ ഇന്ന് രാവിലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോട് സി.പി.എം നേതാവും നഗരസഭാ കൗണ്‍സിലറുമായ സി.വി.ഗിരീശന്റെ പ്രതികരണമാണ് ചുവടെ പ്രസിദ്ധീകരിക്കുന്നത്.

ഒരു വിധത്തിലുള്ള എഡിറ്റിംഗും ഇതില്‍ നടത്തിയിട്ടില്ല.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് ഒരു വ്യക്തിയോടും പ്രത്യേക താല്‍പര്യമോ മമതയോ ഇല്ല.

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കും.

സാധാരണക്കാരായ ആളുകള്‍ക്കൊപ്പം അവരുെട ആവശ്യങ്ങള്‍ക്ക് വേണ്ടി നിലപാട് സ്വീകരിക്കും.

കെ.വല്‍സരാജനോടോ സി.വി.ഗിരീശനോടോ മറ്റൈരെങ്കിലുമോടോ അതിരുവിട്ട ആഭിമുഖ്യം ഇല്ല.

തളിപ്പറമ്പ നഗരസഭ ഭരണ സമതി അധികാരമേറ്റതിനു ശേഷം വൈസ് ചെയര്‍മാന്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇന്നലെ ത്തേത്.
ബജറ്റ് ചര്‍ച്ചയുടെ ഭാഗമായി ചര്‍ച്ചയില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ ബജറ്റിനെ എതിര്‍ത്തും അനുകൂലിച്ചും പറയുക സ്വാഭാവികം

എന്നാല്‍ കഴിഞ്ഞ 4 ബജറ്റിനെയും പൂര്‍ണ്ണമായും പിന്തുണ അറിയിച്ച് സംസാരിച്ച വത്സരാജ് കൗണ്‍സിലര്‍ ഇന്നലെ നടത്തിയ ചര്‍ച്ച
ഈ കഴിഞ്ഞ 4 കൊല്ലവും ഈ ഭരണ സമതിക്ക് ഒരു വികസനവും നടപ്പിലാക്കാന്‍ സാധിച്ചില്ല അതിന് ഇഛാശക്തി ഉള്ളവരല്ല ഇവിടെ ഭരിക്കുന്നത് രണ്ടു മുന്നണിയുമല്ലാത്ത ഒരു മൂന്നാം ചേരി ഉയര്‍ന്നു വരണം അതിന് എല്ലാവരും പിന്തുണ നല്‍കണം എന്നായിരുന്നു.

അഞ്ചാമത്തെ വര്‍ഷത്തില്‍ വത്സരാജിന്റെ അടവു മാറ്റം എല്ലാവരും ശ്രദ്ധിച്ചിരുന്നു.
4 വര്‍ഷം ഭരണ സമിതിക്ക് മണി അടിച്ചു കൊടുത്തു കൊണ്ടിരുന്ന കൗണ്‍സിലര്‍ ഇനി ഒന്നും കിട്ടാനില്ല എന്ന് മനസ്സിലാക്കി നടത്തിയ നീക്കം രാഷ്ട്രീയ ആത്മഹത്യ ചെയ്യുന്നതിന് തുല്യം

വാര്‍ത്ത കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നറിയാം
എങ്കിലും സത്യം അറിയിച്ചു അത്ര മാത്രം ??