റെയില്‍വേ ഗേറ്റ്കീപ്പറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

ചിങ്ങവനം: റെയില്‍വേ ഗേറ്റ്കീപ്പറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസില്‍ പശ്ചിമബംഗാള്‍
സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

വെസ്റ്റ് ബംഗാള്‍ സ്വദേശി സലാം (35) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഇന്നലെ രാത്രി ചാമക്കുളം റെയില്‍വേ ഗേറ്റ്കീപ്പറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിക്കുകയായിരുന്നു.

ട്രെയിന്‍ വരുന്ന സമയത്ത് റെയില്‍വേ ക്രോസിലൂടെ ഇയാള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനെ ഗേറ്റ്കീപ്പറായ യുവതി വിലക്കുകയും, ട്രെയിന്‍ വരുന്ന സമയമായതിനാല്‍ റെയില്‍വേ ഗേറ്റ് അടയ്ക്കാന്‍ പോവുകയാണ് എന്ന് പറയുകയുമായിരുന്നു.

ഇതിലുള്ള വിരോധം മൂലം ഇയാള്‍ യുവതിയെ ചീത്തവിളിക്കുകയും, മര്‍ദ്ദിക്കുകയും, ഇതു തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ആക്രമിക്കുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്.ഒ വി.എസ്.അനില്‍കുമാര്‍, എസ്.ഐ വിപിന്‍ചന്ദ്രന്‍, സി.പി.ഒമാരായ പ്രകാശ്, പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.