ഉസിലാംപട്ടിപെണ്‍കുട്ടി വീണ്ടും-ജെന്റില്‍മാന്‍’; 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്

കൊച്ചി: 1993 ല്‍ പുറത്തിറങ്ങിയ ജെന്റില്‍മാന്‍ സംവിധായകന്‍ ശങ്കര്‍ ഒരുക്കിയ ആദ്യ ഫീച്ചര്‍ ചിത്രമാണ്.
ജെന്റില്‍മാന്‍ പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4ഗ അള്‍ട്ര എച്ച് ഡി ദൃശ്യ നിലവാരത്തിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സാങ്കേതിക വിദ്യയോടെയും ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയറ്ററുകളില്‍ എത്തിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സാങ്കേതിക മികവും ശക്തമായ കഥ പറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ‘ജെന്റില്‍മാന്‍’. കെടി കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റീ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

1993-ല്‍ പുറത്തിറങ്ങിയ ‘ജെന്റില്‍മാന്‍’ സംവിധായകന്‍ ശങ്കര്‍ ഒരുക്കിയ ആദ്യ ഫീച്ചര്‍ ചിത്രമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വാണിജ്യ സിനിമയുടെ അവതരണശൈലിയുമായി സമന്വയിപ്പിച്ച ചിത്രം ഇന്ത്യന്‍ സിനിമയിലെ ഒരു വലിയ വഴിത്തിരിവായി മാറി. ആക്ഷന്‍ കിങ് അര്‍ജുന്‍ നായകനായ ചിത്രത്തില്‍ മധുബാലയാണ് നായിക.

ഗൗണ്ടമണി, സെന്തില്‍, ചാരുഹാസന്‍, സുബാഷ്രി, വിനീത് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംഗീതം: എആര്‍ റഹ്‌മാന്‍, കഥ, സംഭാഷണം: ബാലകുമാരന്‍, വരികള്‍: വൈരമുത്തു, വാലി, ഛായാഗ്രഹണം: ജീവ, എഡിറ്റിംഗ്: ബി. ലെനിന്‍, വി.ടി. വിജയന്‍, കലാസംവിധാനം: തോട്ടാ തരാണി.

ഈ ടീമിന്റെ മികവാണ് ചിത്രത്തെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ടെക്‌നിക്കല്‍ സിനിമകളിലൊന്നാക്കി മാറ്റിയത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷന്‍ ഫീസും സാധാരണക്കാരുടെ സ്വപ്നങ്ങളെ എങ്ങനെ തകര്‍ക്കുന്നു എന്ന സാമൂഹിക വിഷയമാണ് ‘ജെന്റില്‍മാന്‍’ കൈകാര്യം ചെയ്യുന്നത്.

ആക്ഷന്‍, പ്രണയം, ഹാസ്യം, സാമൂഹിക സന്ദേശം എന്നിവയുടെ മികച്ച സമന്വയമായ ചിത്രം ഇന്നും പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ പുതിയ തലമുറയ്ക്കും ആസ്വദിക്കാനാകുന്ന ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ഓസ്‌കര്‍ ജേതാവായ എ.ആര്‍.റഹ്‌മാന്‍ ആണ്. പുറത്തിറങ്ങിയ സമയത്ത് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രാജ്യവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു.