സൈബര്‍കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എ.ടി.എം വഴി പിന്‍വലിച്ച യുവാവിന്റെ പേരില്‍ കേസ്.

പരിയാരം: സൈബര്‍കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എ.ടി.എം വഴി പിന്‍വലിച്ച് ഉപയോഗിച്ച സംഭവത്തില്‍ പരിയാരം പോലീസ് യുവാവിന്റെ പേരില്‍ കേസെടുത്തു.

ചെറുതാഴം സി.എം.നഗറിലെ അഞ്ജുന്റെ വീട്ടില്‍ ടി.ജോവന്‍ പോളിന്റെ(19)പേരിലാണ് കേസ്.

സംഘം ചേര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് രഹസ്യവിരം ലഭിച്ചതിനെ

തുടര്‍ന്ന് പരിയാരം എസ്.ഐ കെ.സത്യന്‍, സൈബര്‍സെല്‍ എക്‌സ്‌പെര്‍ട്ട് എ.എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒ രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 6.30 ന് സി.എം.നഗറിലെ വീട്ടിലെത്തിയത്.

ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി പണമുണ്ടാക്കാമെന്ന വളപട്ടണം സ്വദേശിയും സുഹൃത്തുമായ കെ.പി.മുഹമ്മദ്അസീംഅലി ട്രേഡിംഗ് ജോവന്‍ പോളിന്റെ ബാങ്ക് അക്കൗണ്ടും മറ്റും ഉപയോഗിച്ച് ട്രേഡിംഗ് നടത്തിയതാണെന്നും

2026 ഏപ്രില്‍ 6 ന് എ.ടി.എം വഴി പിന്‍വലിച്ച പണം അസീംഅലിയുടെ അക്കൗണ്ടില്‍ ഇട്ടുകൊടുത്തിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി.

ജോവാന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിദഗ്്ദ്ധന്‍ പരിശോധിച്ചതില്‍ കൂടുതലൊന്നും കണ്ടെത്താനായില്ല.

ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ 2 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തി.

പണം എടുത്തുകൊടുത്ത അസീം അലി ഇപ്പോള്‍ മംഗളൂരുവിലാണെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.