പള്ളിയില്‍ വെച്ചും വീട്ടില്‍ കയറിയും അക്രമം നാലുപേര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: പള്ളിയില്‍ വെച്ചും വീട്ടില്‍ കയറിയും അക്രമം സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ് സയ്യിദ്‌നഗര്‍ റാബിയ മന്‍സിലില്‍ പി.ടി.പി.അബ്ദുള്‍ഖാദറിന്റെ പരാതിയിലാണ് കേസ്.

പുഷ്പഗിരി മാസ്റ്റര്‍ റോഡിലെ സി.പി.ഹൗസില്‍ മുഹമ്മദ് ഹാഷിം(43), ബദരിയ്യനഗര്‍ വിനായക റോഡിലെ സൈഫുദ്ദീന്‍, പുഷ്പഗിരി മാസ്റ്റര്‍ റോഡിലെ റാഷിദ്, ആസാദ് നഗറിലെ കെ.ഇക്ബാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

2022 മാര്‍ച്ച് 18 ന് പുഷ്പഗിരിയിലെ ബദര്‍ ജുമാ മസ്ജിദില്‍ വെച്ചാണ് ആദ്യസംഭവം.

അബ്ദുള്‍ഖാദറും സഹോദരനും ബദര്‍ ജുമാ മസ്ജിദില്‍ വെച്ച് സഹോദരി ഭര്‍ത്താവ് മുഹമ്മദ് ഹാഷിമിനോട് ഭാര്യയുമായി പിണങ്ങി നില്‍ക്കുന്ന കാര്യം സംസാരിക്കവെ മുഖത്തടിക്കുകയും കൈത്തണ്ടക്ക് കടിക്കുകയും തല പിടിച്ച് പള്ളിയുടെ ജനല്‍ ഡോറിന് ഇടിക്കുകയും ചെയ്തുവെന്നാണ് കേസ്.

18 ന് തന്നെ സൈഫുദ്ദീനും റാഷിദും ഇഖ്ബാലും ചേര്‍ന്ന് അബ്ദുള്‍ഖാദറിന്റെ ഉമ്മയുടെ സയ്യിദ് നഗര്‍ പള്ളിയുടെ സമീപത്തെ വീട്ടില്‍ അതിക്രമിച്ച് കയറി

ഉപ്പയേയും ഉമ്മയേയും സഹോദരിമാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തവിളിച്ചുെവന്നും പരാതിയുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ്.