കൈതപ്രം രാധാകൃഷ്ണന്‍ വധം-തോക്ക് നല്‍കിയ പ്രതി കൂടി അറസ്റ്റിലായി.

പരിയാരം: കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.

പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടില്‍ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്.എച്ച്.ഒ. എം.പി.വിനീഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.

ഇയാളുടെ കെ.എല്‍-60 എ 3401 ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നല്‍കിയത് സിജോയാണെന്ന് ചോദ്യം ചെയ്യലില്‍ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവില്‍ എത്തിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്.

സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടിവെച്ചു കൊന്നത്.

സിജോയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

എസ്.ഐ സി.സനീത്, എ.എസ്.ഐ ചന്ദ്രന്‍, സി.പി.ഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

മാര്‍ച്ച്-20 നാണ് രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്.