പി.പി.ഗോവിന്ദന്റെ സന്ധ്യാരാഗം- ഇന്ന് 45 വര്‍ഷം

വടക്കേ മലബാര്‍ മേഖലയില്‍ നിന്നും ആദ്യമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് സ്വര്‍ണ്ണമെഡലോടെ തിരക്കഥയിലും
സംവിധാനത്തിലും വിജയം നേടിയ പിലാത്തറ മണ്ടൂര്‍ സ്വദേശി പി.പി.ഗോവിന്ദന്‍ ചെയ്ത  ഫീച്ചര്‍ സിനിമയാണ് സന്ധ്യാരാഗം.

1977 ല്‍ സരിത, 1979 ല്‍ ഹൃദയത്തില്‍ നീമാത്രം എന്നീ സിനിമകള്‍ക്ക് ശേഷം ജയനെ നായകനാക്കി സംവിധാനം ചെയ്ത സന്ധ്യാരാഗം സാമ്പത്തികമായി വലിയ പരാജയമായി.

പിന്നീട് 1980 ല്‍ എം.മുകുന്ദന്റെ പ്രശസ്ത നോവല്‍ സീതയും ഗോവിന്ദന്‍ ചലച്ചിത്രമാക്കി.

ഉല്ലാസ് ഫിലിംസിന്റെ ബാനറില്‍ സന്ധ്യാരാഗം നിര്‍മ്മിച്ചതും  ഗോവിന്ദന്‍ തന്നെയാണ്.

1979 നവംബര്‍ 9 ന് 45 വര്‍ഷം മുമ്പാണ് സിനിമ റിലീസ് ചെയ്തത്.

സുകുമാരന്‍, വിധുബാല, ജനാര്‍ദ്ദനന്‍, പ്രേംജി, സുകുമാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

തിക്കോടിയന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി.

പിഭാസ്‌ക്കരന്റെ വരികള്‍ക്ക് കെ.രാഘവന്റെ സംഗീതം.

മാര്‍ട്ടിന്‍ അലോഷ്യസ് ക്യാമറയും ജി.മുരളി എഡിറ്റിംഗും നിര്‍വ്വഹിച്ചു.

പ്ലാറ്റിനം ഫിലിംസാണ് വിതരണം ചെയ്തത്.

പാണ്ഡവവംശജനഭിമന്യു-പാര്‍ത്ഥനുപൊന്‍മകഭിമന്യു എന്ന വാണിജയറാം പാടിയ ഹിറ്റ്ഗാനം ഈ സിനിമയിലാണ്.

ഒന്നാമന്‍ കൂവളപ്പില്‍ എന്ന ഗാനം ആലപിച്ചത് എസ്.ജാനകി.

സ്‌നേഹം സര്‍വസാരം-പി.ജയചന്ദ്രന്‍, എന്‍.വി.ഹരിദാസ് എന്നിവരാണ് പാടിയത്.

യേശുദാസ് പാടിയ വാര്‍മഴവില്ലാം എന്ന ഗാനവും സന്ധ്യാരാഗത്തിലാണ്.