നടന്‍ പൂജപ്പുര രവി(86) നിര്യാതനായി.

 

ഇടുക്കി: ചലച്ചിത്ര-നാടക നടന്‍ പൂജപ്പുര രവി(86)നിര്യാതനായി.

മറയൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം.

വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. 800 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

4000 ത്തോളം വേദികളില്‍ നാടകങ്ങളിലും അഭിനയിച്ചു.

ഹാസ്യ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

2016-ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാന ചിത്രം.

തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്.

രവീന്ദ്രന്‍ നായരെന്നാണ് യഥാര്‍ഥ പേര്. വേലുത്തമ്പിദവളയായിരുന്നു ആദ്യ ചിത്രം.

ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, തസ്‌കരവീരന്‍, മഹാസമുദ്രം, കിളിച്ചുണ്ടന്‍ മാമ്പഴം, കിലുക്കം, അക്കരെ നിന്നൊരു മാരന്‍, കള്ളന്‍ കപ്പലില്‍തന്നെ, മുത്താരംകുന്ന് പിഒ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, സ്വപ്നമേ നിനക്ക് നന്ദി, പുത്തരിയങ്കം, തച്ചോളി അമ്പു എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കള്‍: ലക്ഷ്മി, ഹരികുമാര്‍.

.