ഒമാനില്‍ ഉടനെ ആരംഭിക്കുന്ന ലിക്കര്‍ ഔട്ട്‌ലെറ്റില്‍ സെയില്‍സ്മാന്‍ വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് 2025 ജൂലൈ-29 ന് പ്രേമദാസന്‍, സുഹൃത്ത് ബിജില്‍ എന്നിവരില്‍ നിന്നും വടകര എസ്.ബി.ഐ ശാഖയിലെ പ്രതിയുടെ അക്കൗണ്ടിലേക്ക് 75,000 രൂപ വീതം വാങ്ങിയത്.
പത്ത് ദിവസത്തിനകം വിസ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും പണമോ വിസയോ നല്‍കാതെ വഞ്ചന നടത്തിയെന്നാണ് പരാതി.