31,800 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

മേല്‍പ്പറമ്പ്: കാസര്‍ഗോഡ് ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍ഗോഡ്’ പദ്ധതിയുടെ ഭാഗമായി മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചട്ടഞ്ചാല്‍ ദേശീയപാതയില്‍

തിങ്കളാഴ്ച രാത്രി മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ കാര്‍ഗോ കണ്ടെയിനര്‍ ലോറിയില്‍ ചാക്ക് കെട്ടുകളില്‍ നിറച്ച് കടത്തിയ നിരോധിത പാന്‍മസാലയുടെ വന്‍ ശേഖരം പിടികൂടി.

പരിശോധനയില്‍ ചാക്കു കെട്ടുകളിലായി സൂക്ഷിച്ച മുപ്പത്തി ഒന്നായിരത്തി എണ്ണൂറ് എണ്ണം നിരോധിത പാന്‍മസാല പുകയില ഉല്പന്നങ്ങള്‍ അടങ്ങിയ പാക്കറ്റുകള്‍ പിടികൂടി കേരള പോലീസ് ആക്റ്റ് പ്രകാരം കേസെടുത്തു.

മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് കമ്പനി പാര്‍സല്‍ കൊണ്ടുപോകുന്ന NL 01 AE 7898 നമ്പര്‍ കാര്‍ഗോ കണ്ടെയിനര്‍ ലോറിയുടെ െ്രെഡവര്‍ കാബിനിലാണ് പാന്‍മസാല ചാക്കു കെട്ടുകള്‍ കയറ്റിയിരുന്നത്.

ലോറി   കര്‍ണാടക വിജയപൂര്‍ , ഗാന്ധി ചൗക്ക് സ്വദേശിയായ ഡ്രൈവര്‍ സിദ്ധലിംഗപ്പയെ(39) പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് ചോദ്യം ചെയ്തതില്‍ പാന്‍മസാല പാക്കറ്റുക ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ഒരാള്‍ കയറ്റി വിട്ടതാണെന്നും കോഴിക്കോട് ഇറക്കിയാല്‍ മൂവായിരം രൂപ കടത്തുകൂലി കിട്ടുമെന്നും  പോലിസിനോട് സമ്മതിച്ചു.

പാര്‍സല്‍ കമ്പനി അധികൃതര്‍ അറിയാതെയാണ് ലോറി ജീവനക്കാര്‍ ഇത്തരം അനധികൃത കടത്ത് നടത്തുന്നതെന്ന് കരുതുന്നു.

വാഹന പരിശോധനയില്‍ ടി ഉത്തംദാസിനൊപ്പം മേല്‍പ്പറമ്പ് സ്‌റ്റേഷനിലെ ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നീ പോലീസുദ്യോഗസ്ഥരും പങ്കെടുത്തു.

ലഹരി കടത്തുകള്‍ പിടികൂടുന്നതിന് കാസര്‍ഗോഡ് ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ഐ പി എസ് എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും കര്‍ശനമായ വാഹന പരിശോധനകള്‍

നടത്തുവാന്‍ നിര്‍ദേശം നല്കിയിരുന്നു. ഇനിയും കര്‍ശന പരിശോധനകള്‍ തുടരുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു