ഗോപാലന് മോഷപ്രാപ്തി നല്‍കാനും പരിയാരം സി.എച്ച്.സെന്റര്‍ തന്നെ-സി.എച്ച്.സെന്റര്‍ രാജ്യത്തിന് മാതൃക.

ഗോപാലന് മോഷപ്രാപ്തി നല്‍കാനും പരിയാരം സി.എച്ച്.സെന്റര്‍ തന്നെ-പരിയാരത്ത് നിന്നും രാജ്യത്തിന് ഒരു മാതൃക.

പരിയാരം: ഗോപാലന്റെ ഭൗതികദേഹത്തിന് മോക്ഷപ്രാപ്തി നല്‍കാനും പരിയാരം സി.എച്ച്.സെന്റര്‍ തന്നെ.

കഴിഞ്ഞ ദിവസം രാത്രിയില്‍ റോഡിലൂടെ നടന്നുപോകവെ വഴുതിവീണപ്പോള്‍ വാഹനമിടിച്ച് മരിച്ച ഗോപാലന്റെ(65) മൃതദേഹം പരിയാരം സി.എച്ച്.സെന്റര്‍ പ്രവര്‍ത്കര്‍ ഏറ്റെടുത്ത് ഹിന്ദുമതാചാര പ്രകാരം സംസ്‌ക്കരിച്ചു.

ഇടുക്കി അടിമാലി സ്വദേശിയായ ഗോപാലന്‍ 30വര്‍ഷം മുന്നേ നാടുവിട്ടാണ് ഇരിട്ടിയിലെത്തി താമസം തുടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ചെറിയ ചാറ്റല്‍ റോഡ് സൈഡിലൂടെ നടന്നു പോകുമ്പോഴാണ് റോഡിലേക്ക് തെറിച്ചു വീണത്.

രണ്ടു വാഹനങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തില്‍പ്പെട്ട വ്യക്തിയെ ഇരിട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിയാരത്തേക്ക് എത്തിച്ചത്.

ചികില്‍സയില്‍ കഴിയവെ അദ്ദേഹം മരണപ്പെട്ടു.

വര്‍ഷങ്ങളായി വീട്ടുകാരുമായി ബന്ധമില്ലാത്ത ഗോപാലന്റെ ബന്ധുക്കളെ ഇരിട്ടി പോലീസിന്റെ സഹായത്തോടെയാണ് കണ്ടെത്താന്‍ സാധിച്ചത്.

മരണ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍
അടിമാലിയിലെ അനുജന്‍ അയ്യപ്പനും മകന്‍ ഷിജുവും രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തി.

ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിഞ്ഞ ശേഷം മൃതദേഹം കിട്ടിയാല്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രയാസം പോലീസിനെ അറിയിച്ചു.

പോലീസ് പരിയാരത്തെ സന്നദ്ധ പ്രവര്‍ത്തകരായ സി എച്ച് സെന്റര്‍ പരിപാലന കമ്മിറ്റി കണ്‍വീനര്‍ പി.വി.അബ്ദുല്‍ ഷുക്കൂറിനെ വിവരമറിയിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തകനും സി.എച്ച്.സെന്റര്‍ ചീഫ് കോഡിനേറ്ററുമായ നജ്മുദ്ദീന്‍ പിലാത്തറ, ശുഹൈല്‍ കുപ്പം, അബ്ദുള്ള ഓണപ്പറമ്പ് എന്നിവര്‍ അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുകയും മൃതദേഹം ഏറ്റെടുത്ത് അവരുടെ മതാചാരപ്രകാരം തന്നെ മറവ് ചെയ്യാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സി എച്ച് സെന്ററിന്റെ ആംബുലന്‍സില്‍ കുളപ്പുറം പൊതുശ്മശാനത്തിന്റെ ചമതലക്കാരനായ ബാലന്റെ സഹായത്തോടുകൂടി മൃതദേഹം സംസ്‌ക്കരിച്ചു.

ഇടുക്കി അടിമാലിയിലെ അച്യുതന്റെയും, ഭവാനിയുടെയും മകനാണ് മരണപ്പെട്ട ഗോപാലന്‍.

ഭാര്യ: പരേതനായ സരസമ്മ. മകന്‍: ഷാജി. ഗോപാലന്റെ ബന്ധുക്കള്‍ ചെയ്തു തന്ന സഹായത്തിന് പരിയാരം സി.എച്ച്.സെന്റര്‍ ഭാരവാഹികളോട് തങ്ങളുടെ നന്ദി അറിയിച്ചു.