കുപ്പം-മംഗലശേരി റോഡ് പുഴയെടുക്കുന്നു- സ്ഥിതി ഭീകരം

തളിപ്പറമ്പ്: കുപ്പം-മംഗലശേരി റോഡില്‍ വീണ്ടും പുഴ കരയെടുത്തു, റോഡ് അപകടത്തിലായി.

കഴിഞ്ഞ ജൂലായ്-25 ന് ഇടിഞ്ഞ ഭാഗത്തെ മതില്‍ തകര്‍ത്ത് പുഴ വീണ്ടും കരയിലേക്ക് കയറി.

ഈ ഭാഗത്ത് പുഴയും കരയും തമ്മിലുള്ള അകലം വെറും ഒരു മീറ്ററില്‍ താഴെയായിരിക്കയാണ്.

ഈ ഭാഗത്ത് നിരവധി സ്വകാര്യ വ്യക്തികള്‍ ചട്ടംലംഘിച്ച് പുഴ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു.

ആര്‍.ഡി.ഒ ഉള്‍പ്പടെ ഇവിടെ പരിശോധന നടത്തുകയും ചെയ്തിരുന്നു.

എന്നിട്ടും കയ്യേറ്റം വീണ്ടും തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

അടിയന്തിരമായി കയ്യേറ്റങ്ങള്‍ തടയാത്തപക്ഷം കുപ്പം-മംഗലശേരി റോഡ് പുഴയെടുക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

വിവരമറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍ കെ.എം.ലത്തീഫ് ഉള്‍പ്പെടയുള്ളവര്‍ സ്ഥലത്തെത്തി.

ഇറിഗേഷന്‍ വിഭാഗം പുഴക്കരയില്‍ കരിങ്കല്‍ഭിത്തി നിര്‍മ്മിക്കാനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന്തന്നെ ആരംഭിക്കുമെന്നാണും കെ.എം.ലത്തീഫ് പറഞ്ഞു.

റോഡരികിലുള്ള സ്ഥലത്തെ തെങ്ങുകളും മറ്റും കടപുഴകി പുഴയിലേക്ക് വീണ അവസ്ഥയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഇവിടെ ഭീഷണി നിലനില്‍ക്കുകയാണ്.