അശ്ലീല കാര്‍ ആലുവ ബിനാനിപുരത്ത്—-കാര്‍ ആലുവയില്‍ വെച്ചത് പോലീസ് തന്ത്രം

കാര്‍ ആലുവയില്‍ വെച്ചത് പോലീസ് തന്ത്രം

തളിപ്പറമ്പ്: ബാറുടമകള്‍ക്കെതിരെ അശ്ലീല പോസ്റ്റര്‍ പതിച്ചവര്‍ എത്തിയ കാര്‍ തളിപ്പറമ്പ് പോലീസ് കണ്ടെത്തി.

ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടല്‍, കാട്ടാമ്പള്ളിയിലെ കൈരളി റിസോര്‍ട്ട്, പറശിനിക്കടവിലെ പോളാരിസ് ഹോട്ടല്‍ എന്നിവയുടെ

ഉടമകള്‍ക്കെതിരെ ബക്കളം, കാട്ടാമ്പള്ളി, പറശിനിക്കടവ് എന്നിവിടങ്ങളിലാണ് കാറിലെത്തിയ സംഘം അശ്ലീല പോസ്റ്ററുകള്‍ പതിച്ചത്.

കഴിഞ്ഞ ജൂലായ്-15 ന് നടന്ന സംഭവത്തില്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ സി.സി.ടി.വി കാമറാ ദൃശ്യങ്ങളില്‍ നിന്ന് പോലീസ് പോസ്റ്റര്‍ പതിച്ചവരെ കണ്ടെത്തിയിരുന്നു.

ഇന്നലെയാണ് കാര്‍ പോലീസ് കെ.എല്‍-41 എല്‍ 7502 സെലേറിയോ കാര്‍ കസ്റ്റഡിയിലെടുത്തത്. ഇത് ആലുവയിലെ ബിനാനിപുരം പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

തളിപ്പറമ്പിലേക്ക് കാര്‍ പെട്ടെന്ന് കൊണ്ടുവന്നാല്‍ പ്രതികള്‍ കോടതിയില്‍ ഹാജരായി കാര്‍ എളുപ്പത്തില്‍ തിരിച്ചെടുക്കുന്നത് ഒഴിവാക്കാനാണ് ബിനാനിപുരത്ത് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഈ കാര്‍ വാടകക്ക് എടുത്ത ഒറ്റപ്പാലം സ്വദേശിയെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും ഇയാള്‍ മുങ്ങിയിരിക്കയാണ്.

ഇയാളോട് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

ഫോട്ടോ-മീഡിയാ വിങ്ങ്‌സ്-ആലുവ.