കരിമ്പത്തെ സിബിയുടെ ജീപ്പ് മോഷ്ടിച്ച പിടികിട്ടാപ്പുള്ളിയായ വാഹന മോഷ്ടാവ് 22 വര്‍ഷത്തിനു ശേഷം പിടിയില്‍

തളിപ്പറമ്പ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാഹനമോഷ്ടാവിനെ 22 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു.

കര്‍ണാടക മടിക്കേരിയിലെ പുഷ്പാകരന്‍(45)നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ്

അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍ എന്നിവര്‍ ചേര്‍ന്ന് ഇരിട്ടിയില്‍ വെച്ച് പിടികൂടിയത്.

കരിമ്പം സ്വദേശി വി.കെ.സിബിയുടെ വീട്ടിന്റെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ട മഹീന്ദ്രാ ജീപ്പ് 2001 മെയ് മാസം മോഷ്ടിച്ച് കര്‍ണാടകയിലേക്ക്

കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയാണ് പുഷ്പാകരന്‍. പ്രതിയെ 2007 ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.