അഞ്ചുവര്‍ഷത്തിലേറെയായി നിര്‍ത്തിയിട്ട ബൈക്ക്-ദുരൂഹത തുടരുന്നു.

തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട ബജാജ് പള്‍സര്‍ ബൈക്ക്, അന്വേഷണം നടത്താതെ പോലീസ്.

തളിപ്പറമ്പ് ചിറവക്കിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഈ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിട്ട്.

നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെതുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പോയതല്ലാതെ തുടരന്വേഷണം നടത്തുകയോ ബൈക്ക് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയോ ചെയ്തിട്ടില്ല.

കെ.എല്‍-58 എം 7037 നമ്പറിലുള്ള കറുത്ത നിറത്തിലുള്ള ഈ ബൈക്ക് തലശേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഇപ്പോള്‍ കാടുകയറി കിടക്കുന്ന നിലയിലാണിത്.

പോലീസ് മതിയായ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ ഉടമയെ എളുപ്പത്തില്‍ കണ്ടെത്തി ദുരൂഹത ഒഴിവാക്കാന്‍ കഴിയുമെന്നിരിക്കെ അതിന് തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന സംശയത്തിലാണ് നാട്ടുകാര്‍.

പൊതുസ്ഥലങ്ങളില്‍ ദീര്‍ഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന വാഹനങ്ങള്‍ പോലീസോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ഏറ്റെടുത്ത് ലേലം

ചെയ്യുകയോ പൊളിച്ചുനീക്കം ചെയ്യുകയോ വേണമെന്നാണ് വ്യവസ്ഥയെങ്കിലും പേരിന് പോലും ഒരു അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല.