കക്കറയില്‍ പുലിയോ ? കാട്ടുനായയോ? -നാട്ടുകാര്‍ ഭീതിയില്‍.

കക്കറ: പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ പുലിഭീതി തുടരുന്നു.

ഇന്നലെ കക്കറ കരിമണലില്‍ വളര്‍ത്തുനായയെ കടിച്ചുകീറി കൊന്നത് പുലിയാണെന്ന സംശയത്തില്‍ വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു.

കരിമണല്‍ സ്വദേശി ജനാര്‍ദനന്റെ വീട്ടിലെ നായയെയാണ് കൊന്നത്. അവശിഷ്ടങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടുകിട്ടിയിരുന്നു.

പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും ഇവിടെ കണ്ടെത്തി.

ഇത് പരിശോധിക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തി.

ഇന്ന് രാവിലെ വയക്കര സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരും ഇവിടെ പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു.

എന്നാല്‍ ഇത് പുലിയുടേതല്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ നിലപാട്.

ഇത് കാട്ടുനായയുടേതാണെന്ന സംശയവും വനംവകുപ്പ് അധുകൃതര്‍ പ്രകടിപ്പിക്കുന്നു.

ഓരോ കാല്‍പ്പാടുകള്‍ക്കും 40 സെന്റീമീറ്റളോളം അകലം കാണുന്നുണ്ട്.

പുലി ആണോ എന്ന് കണ്ടെത്താന്‍ പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹെലി ക്യാമറ ഉപയോഗിച്ചും പരിശോധന നടത്തി.

പുലിയാണെന്ന് വ്യക്തമായാല്‍ സഞ്ചാരദിശ കണ്ടെത്തി കൂട് സ്ഥാപിക്കുകയാണ് വനം വകുപ്പ് ചെയ്യുക.

രണ്ടാഴ്ച്ച മുമ്പ് തളിപ്പറമ്പ് കണികുന്നിലും പറശിനിക്കടവ് നണിച്ചേരിയിലും പുലിയെ കണ്ടതായി വാര്‍ത്തകളുണ്ടായിരുന്നു.