പ്ലാസ്റ്റിക്ക് ഷീറ്റും പൊട്ടിയ പോസ്റ്റും-ഇതാണിതാണ് ബസ് ഷെല്‍ട്ടര്‍-

തളിപ്പറമ്പ്: ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റിയിട്ട് 5 വര്‍ഷം കഴിഞ്ഞിട്ടും പുതിയത് പണിയുന്നില്ലെന്ന് പരാതി.

തൃച്ചബരം പെട്രോള്‍ പമ്പിന് സമീപത്തെ ബസ് ഷെല്‍ട്ടര്‍ കാലപ്പഴക്കം കൊണ്ട് പൊളിച്ചുനീക്കിയിട്ടും അവിടെ ഷെല്‍ട്ടറുകള്‍ പണിയാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രത്തിലേക്കുള്ള ബസ്റ്റോപ്പ് എന്ന നിലയിലും റസിഡന്‍ഷ്യല്‍ ഏരിയ എന്ന നിലയിലും നൂറുകണക്കിനാളുകള്‍ ഇവിടെ ബസിറങ്ങാനും കയറാനും ഉണ്ടാകാറുണ്ട്.

ലയണ്‍സ്‌ക്ലബ്ബ് 1966 ല്‍ നിര്‍മ്മിച്ച ഒരു ബസ് ഷെല്‍ട്ടറാണ് ഇവിടെ ഉണ്ടായിരുന്നത്.

ഇത് കാലപ്പഴക്കം കൊണ്ട് ഉപയോഗശുന്യമായതിനാലാണ് പൊളിച്ചുനീക്കിയത്.

പകരം ഷെല്‍ട്ടര്‍ പണിയാന്‍ ലയണ്‍സ് ക്ലബ്ബ് തയ്യാറായിരുന്നുവെങ്കിലും സ്ഥലം നിര്‍ണയിച്ചുനല്‍കാന്‍ ദേശീയപാതാ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് തടസപ്പെടുകയായിരുന്നു.

കണ്ണൂര്‍ ഭാഗത്തേക്കുലഌയാത്രക്കാര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കാന്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടുകയാണ് ചെയ്യുന്നത്.

ഇന്ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജ് വിഷയം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.

പ്രശ്‌നം നഗരസഭയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സ്‌പോണ്‍സര്‍മാരെ ഉപയോഗപ്പെടുത്തി ഇവിടെ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്നും അധ്യക്ഷത വഹിച്ച നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.