അന്വേഷണം വിഫലമായി-ഒടുവില്‍ ഹമീദിന് സി.എച്ച്.സെന്റര്‍ പ്രവര്‍ത്തകര്‍ അന്ത്യവിശ്രമം ഒരുക്കി.

പരിയാരം: ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഹമീദിന്റെ മൃതദേഹം കാരുണ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് കബറടക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിനിന്നും പരിയാരത്ത് എത്തിച്ച ഹമീദ് എന്നയാള്‍ കഴിഞ്ഞാഴ്ച്ചയാണ് മരണപ്പെട്ടത്.

ഇദ്ദേഹത്തിന്റെ വിവിരമറിഞ്ഞ് സി.എച്ച്.സെന്റര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നജ്മുദ്ദീന്‍ പിലാത്തറ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് എന്റെ സ്ഥലം ഇരിട്ടിയിലാണെന്നും ഒരാണും രണ്ടു പെണ്ണും ഉള്‍പ്പെടെ മൂന്ന് മക്കളുണ്ടെന്നും ധരിപ്പിച്ചിരുന്നു.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം സി.എച്ച്.സെന്റര്‍ പ്രവര്‍ത്തകര്‍ ഹമീദിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു.

ഇരിട്ടി ഭാഗത്തും മറ്റും അന്വേഷണം നടത്തിയെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ല.

മാധ്യമങ്ങളുടെയും സോഷ്യല്‍മീഡിയയിലൂടെയും അന്വേഷണം തുടര്‍ന്നു.

കണ്ണൂരിലെ പൊതുപ്രവര്‍ത്തകനും റഫീഖ് കൂട്ടായ്മ സംസ്ഥാന സെക്രട്ടറി കൂടിയായ റഫീഖ് അഴീക്കോട് ഇദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ച് അന്വേഷണം നടത്തി.

ഇരിട്ടി കാക്കയങ്ങാട് മൂന്ന്‌സെന്റ് ലക്ഷംവീട് കോളനിയില്‍താമസിക്കുന്നഹമീദ്(73)എന്നയാള്‍ മൂപ്പത് വര്‍ഷം മുമ്പേ ജോലി ആവശ്യാര്‍ത്ഥം പോയതാണെന്നും പിന്നീട് ഇദ്ദേഹത്തെ കുറിച്ച് അറിയില്ലെന്നും മൂന്ന് മക്കളുണ്ട് എവിടെയാണെന്ന് അറിയില്ലെന്നും വ്യക്തമായി.

കണ്ണൂര്‍ സിറ്റി പോലീസും, മെഡിക്കല്‍ കോളേജ് സോഷ്യോളജി വിഭാഗവും അന്വേഷിച്ചുവെങ്കിലും ബന്ധുക്കളെകണ്ടെത്താന്‍ സാധിച്ചില്ല.

മൂത്ത മകന്റെ പേര് അലവി ആണെന്ന് വ്യക്തമായെങ്കിലും ബാക്കിയുള്ള രണ്ടു മക്കളുടെ വിവരവും ആര്‍ക്കും കിട്ടിയില്.

വര്‍ഷങ്ങളായി ഇവിടെ നിന്ന് പോയവരാണെന്ന് നാട്ടുകാര്‍ അറിയിച്ചു.

അതുകൊണ്ടുതന്നെ പോലീസിന്റെ അന്വേഷണവും അവസാനിപ്പിച്ചു.

സിറ്റിപോലീസ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരം സി എച്ച് സെന്റര്‍ ഏറ്റെടുക്കാം എന്ന് അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹ പരിപാലന കണ്‍വീനര്‍ പി.വി.അബ്ദുല്‍ ഷുക്കൂര്‍, സി എച്ച് സെന്റര്‍ ചീഫ് കോഡിനേറ്റര്‍ നജ്മുദ്ദീന്‍ പിലാത്ത,

മൃതദേഹ പരിപാലന ചെയര്‍മാന്‍ സി.സിറാജ് മന്ന (നഗരസഭാകൗണ്‍സിലര്‍), തളിപ്പറമ്പ് മണ്ഡലം കോഡിനേറ്റര്‍ അബ്ദുള്ള ഓണപ്പറമ്പ്, റഫീഖ് കൂട്ടായ്മ സംസ്ഥാന സെക്രട്ടറി റഫീഖ് അഴീക്കോട് കമാല്‍ റഫീഖ്( മുട്ടം) ജിബിന്‍( പോലീസ് സിറ്റി കണ്ണൂര്‍) മുസ്തഫ, മൊയ്തു, സീനത്ത്കുപ്പം,എന്നിവര്‍ ഹമീദിന്റെ ബോഡി ഏറ്റുവാങ്ങി പരിയാരം സി എച്ച് സെന്ററില്‍ നിന്നും പരിപാലനം കഴിഞ്ഞു തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളിയില്‍ കബറടക്കി.