കടിയന്‍ നായയെ നഗരസഭാ ജീവനക്കാര്‍ ഓടിച്ചു പിടിച്ചു-ശേഷം ചിന്തനീയം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

പൂവ്വം ചെനയന്നൂര്‍, തളിപ്പറമ്പ് ഷാലിമാര്‍ ടെസ്റ്റെയില്‍സ് റോഡ്, ടാഗോര്‍ സ്‌കൂളിന് സമീപം എന്നിവിടങ്ങളില്‍ നിന്നാണ് പത്തോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്.

ഹിദായത്ത് നഗറിലെ ഫാത്തിമ (55), മാവിച്ചേരിയിലെ വേലായുധന്‍ (59), പാലകുളങ്ങരയിലെ രാഘവന്‍ (72), എളംമ്പേരത്തെ ഹനീഫ (37), തൃച്ചംബരത്തെ പി.പ്രിയ(45), കെ.പി നന്ദകുമാര്‍ (18), ഫാറൂഖ് നഗറിലെ സുബൈര്‍ (58), പുളിമ്പറമ്പിലെ ടി.പി രാമചന്ദ്രന്‍ (62), കയ്യത്തെ സുരേഷ് (42), പുഷ്പഗിരിയിലെ അബ്ദുള്ള (60) എന്നിവര്‍ക്കാണ് കടിയേറ്റത്.

ആരുടെയും പരുക്ക് ഗുരുതരമല്ല.

എല്ലാവരെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ച് വാക്‌സിനേഷന്‍ നടത്തി.

പട്ടിയെ നഗരസഭാ ജീവനക്കാര്‍ പിടികൂടി.