ചെള്ളുപനി ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവസ്‌ക്കന്‍ മരിച്ചു.

പരിയാരം: ചെള്ളുപനി ബാധിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു. മാലൂര്‍ പഞ്ചായത്തിലെ പുരളിമല കോളനിയിലെ കായലോടന്‍ കുമാരന്‍(50)ആണ് മരിച്ചത്.

ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.

ഭാര്യ. എന്‍.കെ.ഗീത. മക്കള്‍: അതുല്‍കുമാര്‍, ആദര്‍ശ്,അഞ്ജിമ. സഹോദരങ്ങള്‍: തങ്ക, ഗിരീഷ്, വിനിഷ്.

ഒരു മാസം മുമ്പ് പനി ബാധിച്ച് രോഗം ഭേദപ്പെട്ട കൂമാരന് ഒരാഴ്ച്ച മുമ്പാണ് വീണ്ടും പനി വന്നത്.

തുടര്‍ന്നുള്ള പരിശോധനയില്‍ ചെള്ളുപനിയാണെന്ന് വ്യക്തമായതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അന്നുമുതല്‍ തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട കുമാരന്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

സ്‌ക്രൈബ് ടൈഫസ് എന്നറിയപ്പെടുന്ന ചെള്ളുപനിക്ക് കാരണം ചെള്ളുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയയാണ്. എലികളിലും മറ്റ് ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളുകള്‍ മനുഷ്യരെ കടിച്ചാല്‍ മാത്രമേ രോഗം പിടിപെടുകയുള്ളൂ.

രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.

ചെള്ളുകടിയേറ്റ ഭാഗത്ത് കറുപ്പ്‌നിറം ബാധിക്കും.

14 ദിവസത്തിനകം പനി, തലവേദന, പേശിവേദന, ചുമ, വിറയല്‍ ദഹനമില്ലായ്മ എന്നിവയും പ്രത്യക്ഷപ്പെടും.