ഒ.എം.ശാലിനയെ ഹൈക്കോടതിയില്‍ ഡപ്യൂട്ടി സോളിസിറ്റര്‍ ജനറലായി നിയമിച്ചു

കൊച്ചി: അഭിഭാഷക ഒ.എം.ശാലിനയെ ഹൈക്കോടതിയില്‍ ഡപ്യൂട്ടി സോളിസിറ്റര്‍ ജനറലായി നിയമിച്ചു.

കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ചു ഉത്തരവിറക്കി.

കേരള ഹൈക്കോടതിയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ശാലിന.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ ഭാര്യയാണ്.

പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ നിന്ന് കൊമേഴ്‌സിലും എറണാകുളം ലോ കോളജില്‍ നിന്നു നിയമത്തിലും ബിരുദം നേടി.

1999-ലാണ് ശാലിന അഭിഭാഷകയായി എന്റോള്‍ ചെയ്തത്.

2015ല്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകയായി.

2021ല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയും നിയമിതയായി.

ഷൊര്‍ണൂര്‍ ഒറോംപാടത്ത് വീട്ടില്‍ ഒകെ മുകന്ദന്റേയും സാവിത്രിയുടേയും മകളാണ്.