പി.ശശിക്കെതിരെ റെഡ് ആര്‍മി പരസ്യമായി രംഗത്ത്.

കണ്ണൂര്‍: പി.ശശിക്കെതിരെ റെഡ് ആര്‍മി പരസ്യമായി രംഗത്ത്. റെഡ് ആര്‍മിയുടെ ഫേസ് ബുക്ക് പേജിലാണ് പി.ശശിയെ രൂക്ഷമായി വിമര്‍ശിച്ചും പി.വി.അന്‍വറിനെ പിന്തുണച്ചും പോസ്റ്റിട്ടിരിക്കുന്നത്. പി.ശശിയുടെ ഫോട്ടോയോടൊപ്പമുള്ള പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സഖാവ് പിവി അന്‍വ
ര്‍ അക്കമിട്ട് നിരത്തിയ ആരോപണങ്ങ
ള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടിയും ഏറ്റവും ആര്‍ജ്ജവമുള്ള തീരുമാനം കൈക്കൊ
ള്ളും എന്ന് തന്നെയാണ് എന്നെപോലെ ഏതൊരു ഇടതുപക്ഷ സഹായത്രിക
ന്റെയും ഉറച്ച വിശ്വാസം..
ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്ര
ട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച ADGP അജിത് കുമാറിനെ പോലുള്ള പോലീസ് ക്രിമലുകള്‍ക്കൊപ്പം ചേര്‍ന്ന് SFI DYFI സഖാക്കളെ പാര്‍ട്ടി സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതു
പ്രവര്‍ത്തകരെ തെരുവിലും പോലീസ്
സ്റ്റേഷനുകളും പോലീസ് തല്ലി ചതക്കു
ന്നതിന് കള്ളകേസില്‍ കുടുക്കി ജയി
ലില്‍ അടക്കുന്നതിന് ഇതുവരെയും പോലീസിന് എല്ലാ സ്വാതന്ത്യവും അനു
വദിച്ചു കൊടുത്ത….
സ്വര്‍ണ്ണകടത്തും കൊലപാതകം അടക്കം ADGP യുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാ
നുവാദം നല്‍കിയ…പോലീസിലെ ക്രിമി
ലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ ആകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതു
ജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവ
ഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗ
സ്ഥര്‍ക്ക് ഓശനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണ
വശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെ
ങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പി
ക്കരുത്…
ഒരുപാട് കര്‍ഷകരുടെ പോരാട്ടത്തിന്റെ വിയര്‍പ്പിന്റെ ഗന്ധമാണ് ഈ പാര്‍ടി…
പ്രതിരോധത്തിന്റെ പോര്‍നിലങ്ങളില്‍ മരണത്തെ ഭയക്കാതെ രക്ത സാക്ഷി
ത്വത്തിലേക്ക് നടന്നു കയറിയ ഒരുപാട് ധീര രക്തസാക്ഷികളുടെ ചോരകൊണ്ട്
തുടുത്തതാണ് ഈ പാര്‍ട്ടി..ഒരുപാട് പ്രവര്‍ത്തകരുടെ സഹനവും ത്യാഗവും ജീവനും ജീവിതവും പ്രതീക്ഷയുമാണ് ഈ പാര്‍ട്ടി…ഇന്നും ജീവിക്കുന്ന എത്രയോ രക്തസാക്ഷികളുടേതാണ് ഈ പാര്‍ട്ടി..
അവരുടെ നെഞ്ചില്‍ ചവിട്ടിനിന്ന് സ്വാര്‍
ത്ഥ താല്പര്യത്തിനുവേണ്ടി അതിന് കളങ്ക
മേല്‍പ്പിക്കുന്ന പ്രവൃത്തി ആരില്‍നിന്ന് ഉണ്ടായാലും അത് വെച്ചു പൊറുപ്പിക്ക
രുത്.
സമ്മേളങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ഇതു
പോലുള്ള പുഴുക്കുത്തുകളെ തുറന്നു കാട്ടുകയാണ് വേണ്ടത്.. അതുപോലെ തുടര്‍ച്ചയായ അധികാരത്തിന്റെ സുഖ
ലോലുപതയില്‍ പാര്‍ട്ടി ജനങ്ങളില്‍നിന്ന് വ്യതിചലിച്ചുപോയോ അതിന് എന്തൊ
ക്കെ ചെയ്യാന്‍ പറ്റും എന്നുകൂടെ പരി
ശോധിക്കേണ്ടതുണ്ട്..തിരുത്തേണ്ടവ തിരുത്തി മുന്നേറണം പാര്‍ട്ടി മെമ്പര്‍ഷിപ് പോലും ഇല്ലാത്ത വെറും അനുഭാവിയായ സഖാവ് പി വി അന്‍വര്‍ ഒരു വിപ്ലവ മാതൃ
കയാണ്..ബ്രാഞ്ച് സമ്മേളങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും പ്രാദേശികമായ പാര്‍
ട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ ദോഷം വരുത്തുന്ന ശശിമാരെക്കുറിച്ചാണ്…
ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പി
ലെ തോല്‍വി വരാനിരിക്കുന്ന വിപത്തി
ന്റെ ആശരീരിയാണ്…എതിരാളികള്‍ക്ക് വോട്ട് കൂടിയത് അവരുടെ മേന്മ കൊണ്ട
ല്ല നമ്മുടെ രാക്ഷ്ട്രീയത്തിന്റെ ഇപ്പോഴു
ള്ള പോക്കിലെ നമ്മുടെതന്നെ പ്രതിഷേധ
മാണ്.. അതൊരു സൂചനയാണ്..അകന്നു
പോവുന്ന കണ്ണികള്‍ നമ്മളിലേക്ക് ഒന്നു
ടെചേര്‍ത്തു നിര്‍ത്തണം വാക്കിലും നോ
ക്കിലും രൂപവും ഭാവവും മാറണം മനുഷ്യ
ത്വപരമായ ഇടപെടലുകള്‍ കൂടുതല്‍
ശ്രദ്ധിക്കണം..വിമര്‍ശനങ്ങള്‍ ആരോഗ്യ
പരമായി ഉള്‍ക്കൊള്ളണം വീഴ്ചകള്‍ തെറ്റുകള്‍ തിരുത്തി നമുക്ക് മുന്നോട്ട് പോയെ പറ്റൂ… ലാല്‍സലാം..

.