തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിനെതിരെ ബാങ്കിന്റെ ബ്രാഞ്ച് മാനേജരായിരുന്ന വി.പി.ഗോപിനാഥന്‍ നല്‍കിയ കേസ് തള്ളി.

തിരുവനന്തപുരം: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിനെതിരെ ബാങ്കിന്റെ ബ്രാഞ്ച് മാനേജരായിരുന്ന വി.പി.ഗോപിനാഥന്‍ നല്‍കിയ കേസ് തള്ളി.

സഹകരണ ആര്‍ബിട്രേഷന്‍ കോടതിയില്‍ 2019 ലാണ് ഗോപിനാഥന്‍ പരാതി നല്‍കിയത്.

സഹകരണ ജോ.രജിസ്ട്രാറുടെ ഉത്തരവ് നിലനില്‍ക്കെ ഉത്തരവ് മറികടന്നാണ് കേസ് നല്കിയത്. തന്നെ സെക്രട്ടെറിയായി നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

ഫീഡര്‍ കാറ്റഗറി പ്രശ്‌നങ്ങളുന്നയിച്ചാണ് ഗോപിനാഥന്‍ പരാതി നല്‍കിയത്.

ജിഷ മുകുന്ദന്‍ പ്രിസൈഡിംഗ് ഓഫീസറായ ബെഞ്ചാണ് ഹരജി തള്ളിയത്. ഗോപിനാഥന്‍ ഉന്നയിച്ച വാദഗതികള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്

ബാങ്കിനെയും അന്നത്തെ സെക്രട്ടെറി-ഇന്‍ചാര്‍ജിനെയും എതിര്‍കക്ഷികളാക്കി ഗോപിനാഥന്‍ ഹരജി ഫയല്‍ ചെയ്തത്.

മെയ്-6 നാണ് കോടതി ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.