രാധാകൃഷ്ണന്‍ വധം-സന്തോഷിനെ കൈതപ്രത്തും പെരുമ്പടവിലും കൊണ്ടുപോയി തെളിവെടുത്തു.

പരിയാരം: രാധാകൃഷ്ണന്‍ വധക്കേസ് പ്രതി സന്തോഷുമായി ഇന്ന് ഉച്ചക്ക് കൃത്യം നടന്ന കൈതപ്രത്തെ വീട്ടിലും പെരുമ്പടവിലും പോലീസ് തെളിവെടുപ്പിന് കൊണ്ടുപോയി.

തോക്കില്‍ നിറച്ച വെടിയുണ്ടയുടെ കവര്‍ സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ഒരു വാഴച്ചുവട്ടില്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് പ്രതി തന്നെ കണ്ടെടുത്ത് നല്‍കി.

വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍തോക്ക് പെരുമ്പടവിലെ ഒരു കുറ്റിക്കാട്ടില്‍ നിന്ന് തനിക്ക് വീണുകിട്ടിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

ഇത് പ്രകാരം പോലീസ് ആ സ്ഥലത്തും സന്തോഷിനെ തെളിവെടുപ്പിനായി കൊണ്ടുപോയി.

25 ന് ഉച്ചക്കാണ് പയ്യന്നൂര്‍ കോടതി സന്തോഷിനെ തെളിവെടുപ്പിനായി 4 ദിവസത്തേക്ക് സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

തെൡവെടുപ്പില്‍ നേരത്തെ പറഞ്ഞതില്‍ കൂടുതലായി ഒന്നും വെളിപ്പെടുത്തിയില്ലെന്നാണ് വിവരം.

സന്തോഷിന്റെ സുഹൃത്തും രാധാകൃഷ്ണന്റെ ഭാര്യയുമായ മിനി നമ്പ്യാരെ ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.

തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ നാളെ ഉച്ചക്ക് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.