ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ദമ്പതികള്‍അടക്കംനാലുപേരെഎക്‌സ്സൈസ്അറസ്റ്റ്‌ചെയ്തു.

കണ്ണൂര്‍: കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധന നടത്തവെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം കാറെടുത്തു ഓടിച്ചു പോയ ബേപ്പൂര്‍ സ്വദേശി യാസ്സര്‍ അറഫാത്തിനെയും കൂട്ടാളികളെയും എക്സൈസ് വലയിലാക്കി.

അന്‍പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ മേതാംഫിമിറ്റമിനുമായി മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നാണ് നാലു പേരെ മലപ്പുറം എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീം പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 നാണു കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) കെ.കെ.ഷാജി, പ്രിവെന്റീവ് ഓഫീസര്‍ ഷാജി അളോക്കന്‍ എന്നിവരെ കെ.എല്‍-45 എം 6300 നമ്പര്‍ വെള്ള സ്വിഫ്റ്റ് കാറുകൊണ്ട് അപായപെടുത്താന്‍ ശ്രമിച്ചത്.

തുടര്‍ന്ന് ഈ കാറിനെ പിന്തുടര്‍ന്ന് എക്സൈസും പോലീസും പിടികൂടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ഷിബു, ഇരിട്ടി പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ജിജീഷ് എന്നിവരുടെ നിര്‍ദേശനുസരണം
എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡും കണ്ണൂര്‍ ഡാന്‍സഫും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രിയോടെ വാഹനം ഓടിച്ചിരുന്ന ബേപ്പൂര്‍ സ്വദേശി യാസ്സര്‍ അറഫാത്തിനെയും കാറും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി കണ്ടെത്തി കസ്റ്റടിയിലെടുത്തു.

പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിനും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും മലപ്പുറം എക്സൈസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ച എക്സൈസ് 24 മണിക്കൂറിനകം തന്നെ പ്രതികളെ വലയിലാക്കുകയും മയക്കുമരുന്നുകള്‍ കണ്ടെത്തുകയും ചെയ്തു.

പുളിക്കല്‍ അരൂരില്‍
എട്ടൊന്ന് വീട്ടില്‍ ഷെഫീഖ് (32), ഭാര്യ സൗദ (28), പുല്ലിപ്പറമ്പ് ചേലേമ്പ്ര കെ കെ ഹൌസില്‍ വി.കെ.അഫ്‌നാനുദ്ദീന്‍ (22), പുളിക്കല്‍ സിയാകണ്ടത്ത് പുള്ളിയന്‍ വീട്ടില്‍ മുഹമ്മദ് ഷാഹിദ് (28)എന്നിവരാണ് എക്‌സ്സൈസിന്റെ പിടിയിലായത്.

യാസ്സര്‍ അറഫാത്തിനെ പിടികൂടിയ അന്വേഷണ സംഘത്തില്‍ എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, പ്രിവെന്റീവ് ഓഫീസര്‍ പ്രദീപ് കുമാര്‍ കെ, സി ഇ ഒ മാരായ സച്ചിന്‍ദാസ്, നിതിന്‍ ചോമാരി എന്നിവരും പോലീസ് പാര്‍ട്ടിയില്‍ എസ് ഐ സനീഷ്, ഉദ്യോഗസ്ഥരായ അനൂപ്, ഷിജോയ്,ഷൌക്കത്തലി,നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

കെ.എല്‍-10 ഓണ്‍ റോഡ് സ്‌ക്വാഡ് എന്ന ഈ ഓപ്പറേഷനില്‍ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വൈ. ഷിബു, കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പി എല്‍ ഷിബു എന്നിവരുടെ മേല്‍നോട്ടത്തില്‍ എക്സൈസ് ടീം ജാഗ്രതയോടെ നടത്തിയ നീക്കമാണ് ഇത്രയും വലിയ അളവില്‍ മയക്കുമരുന്ന് പിടികൂടാന്‍ സഹായിച്ചത്.

എക്സൈസ് ഉത്തരമേഖലയില്‍ നടത്തിയ ഏറ്റവും വലിയ മേതാംഫെറ്റാമിന്‍ വേട്ടകളിലൊന്നാണിത്. മലപ്പുറം എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാറിനെ കൂടാതെ എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി കെ മുഹമ്മദ് ഷഫീഖ്, ടി ഷിജുമോന്‍, പ്രിവെന്റീവ് ഓഫീസര്‍ കെ.പ്രദീപ് കുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, സച്ചിന്‍ദാസ്,മലപ്പുറം സ്‌പെഷ്യല്‍ സ്‌കോഡിലെ പ്രിവന്റിവ് ഓഫീസര്‍മാരായ (ഗ്രേഡ് ) രഞ്ജിത്ത്, സഫീര്‍അലി, സി.സുരേഷ് ബാബു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സലീന, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മാരായ എം.വിജയന്‍, ഒ.അബ്ദുള്‍ നാസര്‍, റെജീലാല്‍, സജീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മായ, സില്ല, എക്‌സ്സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.