അഞ്ച് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍-

തളിപ്പറമ്പ്: പണം കടം ചോദിച്ച് കൊടുക്കാത്ത വിരോധത്തിന് വീട്ടമ്മയുടെ മകളേയും കുഞ്ഞിനേയും അടിച്ചുപരിക്കേല്‍പ്പിച്ച് ഒളിവില്‍പോയ പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു.

ചെറുപുഴ തിരുമേനിയിലെ ജനാര്‍ദ്ദനന്റെ മകന്‍ വിശ്വനാഥനെയാണ്(53) ഇന്ന് രാവിലെ ചെറുപുഴയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

2018 ല്‍ ശ്രീകണ്ഠാപുരത്ത് വാടകവീട്ടില്‍ താമസിക്കവെ വീടിന് സമീപത്തെ സ്ത്രീയോട് വിശ്വനാഥന്‍ പണം കടം ചോദിച്ചിരുന്നു.

ഇവര്‍ പണം കൊടുക്കാത്ത വിരോധത്തിന് മകളേയും കുട്ടിയേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് വിശ്വനാഥന്‍ ഒളിവില്‍ പോകുകയായിരുന്നു.

മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍

ശ്രീകണ്ഠാപുരം ഐ.പി.പി.സുരേശന്‍, എ.എസ്.ഐമാരായ പ്രേമരാജന്‍, ജോഷിമോന്‍, സി.പി.ഒ ഡ്രൈവര്‍ നവാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ വിശ്വനാഥനെ റിമാന്‍ഡ് ചെയ്തു.