മെഡിക്കല്‍ കോളേജ് കയ്യേറ്റം അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ പൊതുതാല്പര്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

പരിയാരം: കണ്ണൂര്‍ ഗവ.മഡിക്കല്‍ കോളേജിലെ ചാച്ചാജി വാര്‍ഡ് കൈയേറ്റത്തെതിരെ എച്ച്.ഡി.എസ് മെമ്പറായിരുന്ന അഡ്വ.രാജീവന്‍ കപ്പച്ചേരി നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.

നേരത്തെ ജില്ലാ കലക്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞിരുന്നത് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലും തുടര്‍ന്നിരുന്നു.

ഹരജിയില്‍ കളക്ടറുടെ വിശദമായ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചില വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പൊതുതാത്പര്യഹരജിയില്‍ തീര്‍പ്പു കല്‍പ്പിച്ചത്.

ജില്ലാ കളക്ടര്‍ പ്രസ്തുത വിഷയത്തില്‍ അവസാന തീരുമാനമെടുക്കുന്നത് വരെ കണ്‍സ്ട്രക്ഷന്‍ മെയിന്റ്റൈന്‍സ്,റിപ്പയര്‍ എന്നിവ ഉള്‍പ്പെടെ യാതൊരുവിധ പ്രവര്‍ത്തിയും എടുക്കാന്‍ പാടുള്ളതല്ല.

അടുത്ത എച്ച് ഡി എസ് യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വരുമ്പോള്‍ പരാതിക്കാരന്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും കാര്യകാരണങ്ങള്‍ സഹിതം റെക്കോര്‍ഡ് ആക്കുകയും ഉന്നയിച്ച മുഴുവന്‍ കാര്യങ്ങളും പരിഗണിച്ച് അവസാന തീരുമാനം എടുക്കുന്നതുവരെ തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് പുറപ്പടുവിക്കണം.

കോടതിയില്‍ പരാതിക്കാരന്‍ ബോധിപ്പിച്ച എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ട് മാത്രമേ തീരുമാനമെടുക്കാന്‍ പാടുള്ളൂ, അതുവരെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കോടതി തടയുന്നു.

ഈ പെറ്റീഷനില്‍ കോടതി തീര്‍പ്പ് കല്‍പ്പിച്ചത് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ പരാതിക്കാരന്‍ ഹരജിയില്‍ പറഞ്ഞ വസതുതാപരമായ എല്ലാ കാര്യങ്ങളും കോടതി നോക്കിയിട്ടില്ല.

കൈയ്യേറ്റത്തിനെതിരെ കലക്ടര്‍ക്ക് വേണ്ടി മരണപ്പെട്ട എ.ഡി.എം നവീന്‍ ബാബു നല്‍കിയ സ്റ്റോപ്പ് മെമ്മോ പ്രകാരം കോടതി നല്‍കിയ ഉത്തരവിന് വിരുദ്ധമായി കലക്ടറോ, എച്ച്.ഡി.എസോ കൈയ്യേററകാരെ സംരംക്ഷിക്കാന്‍ തിരുത്താന്‍ ശ്രമിച്ചാല്‍ റിട്ട് പെററിഷനിലൂടെ വീണ്ടു ഹൈക്കോടതിയെ സമീപിക്കേണ്ടിവരുമെന്ന് അഡ്വ. രാജീവന്‍ കപ്പച്ചേരി പറഞ്ഞു