ബലാല്‍സംഗവീരനായ ഗായകന്‍ കണ്ണൂര്‍ ജയിലില്‍

 

തളിപ്പറമ്പ്: ഗായകനായ ബലാല്‍സംഗവീരന് ഇനി ജീവപര്യന്തം ജയിലില്‍ കഴിയാം.

പട്ടുവം കാവുങ്കലിലെ ചെല്ലരിയന്‍ അഭിലാഷിനാണ്(40) തളിപ്പറമ്പ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാനാണ് ജീവപര്യന്തം ശിക്ഷിച്ചത്

.വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം തടവ് കൂടി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

പ്രതി ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയൊടുക്കുകയും വേണം.

2015 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ദേവാലയത്തില്‍ സണ്‍ഡേ ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പീഡനം.

ദേവാലയത്തിലെ ഗായക സംഘാംഗമായ കാവുങ്കല്‍ ചെല്ലരിയന്‍ ഹൗസില്‍ സി.എച്ച്.അഭിലാഷ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഒമ്പതാം ക്ലാസുകാരിയായിരുന്ന പെണ്‍കുട്ടിയെ പ്രതി ദേവാലയത്തിലെ പാട്ട് പരിശീലിക്കുന്ന ഹാളിനകത്തുവെച്ചാണ് ബലാത്സംഗം ചെയ്തത്.

എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം തളിമ്പറമ്പ് പോലീസാണ് കേസെടുത്തത്.

2016 ഫെബ്രുവരി 27 നാണ് അഭിലാഷ് പിടിയിലായത്. ബലാല്‍സംഗംം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്.


പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ്് ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.