അഭിലാഷിന് ജീവപര്യന്തത്തിന് പുറമെ ആറ് വര്‍ഷവും 1,10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം യുവാവിന് ജീവപര്യന്തം തടവിന് പുറമെ ആറ് വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

2015 ആഗസ്ത് മാസത്തിലായിരുന്നു സംഭവം. പട്ടുവം കാവുങ്കലിലെ ആശാരിപ്പണിക്കാരനായ ചെല്ലരിയന്‍ ഹൗലില്‍ സി..എച്ച്.അഭിലാക്ഷിനെയാണ്(40) തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്.

പള്ളി ഹാളിനടുത്ത് വെച്ചും മുകളിലെ നിലയില്‍ വെച്ചും പലദിവസങ്ങളിലായി തടഞ്ഞുവെച്ച് ബലാല്‍സംഗം ചെയ്യുകയും എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

അന്നത്തെ തളിപ്പറമ്പ് സി.ഐയായിരുന്ന കെ.വിനോദ്കുമാറാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.