കുളപ്പുറം പാലത്തിന്‍ മേല്‍ താല്‍ക്കാലിക കവുങ്ങ്പാലം പണിത് പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍.

പരിയാരം: കുളപ്പുറം പാലത്തിന്‍ മേല്‍ താല്‍ക്കാലിക കവുങ്ങ്പാലം പണിത് പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍.

കഴിഞ്ഞ 14 ന് ഉദ്ഘാടനം ചെയ്ത സാന്ത്വനകേന്ദ്രത്തിലേക്ക് പ്രവേശിക്കാനുള്ള ഏക മാര്‍ഗ്ഗമായ കുളപ്പുറം പാലം മഴവെള്ളത്തില്‍ മുങ്ങിയിട്ട് നാല് ദിവസമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് സഹായമൊന്നും ഇല്ലാതായതോടെയാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.

നിരവധി പേരാണ് ഓരോ ദിവസവും വിവിധ ആവശ്യങ്ങള്‍ക്കായി സാന്ത്വനകേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അത്യാവശ്യക്കാരെ ചുമലിലേറ്റി കേന്ദ്രത്തിലേക്ക് എത്തിക്കാന്‍ എസ്.വൈ.എസിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ പാലത്തിന് സമീപം ഉണ്ടായിരുന്നു.

ഫോണില്‍ ബന്ധപ്പെട്ടാല്‍ അത് സമയത്തും ആവശ്യക്കാരെ ചുമലിലേറ്റി പാലം കടത്താന്‍ വളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു.

എന്നാല്‍ എത്തിച്ചേരുന്നവരുടെ എണ്ണം കൂടിയതോടെയാണ് പാലത്തിന് മുകളില്‍ കവുങ്ങ് ഉപയോഗിച്ച് പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി പാലം നിര്‍മ്മിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

സാന്ത്വനകേന്ദ്രം പ്രസിഡന്റ് മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, എ.ബി.സി. ബഷീര്‍, റഫീക്ക് പാണപ്പുഴ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം വളണ്ടിയര്‍മാര്‍ ചേര്‍ന്നാണ് പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ പഴയപാലം പൊളിച്ച് ഉയരത്തില്‍ പുതിയ പാലം പണിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.