ഒരു കാലഘട്ടത്തിന്റെ ഊട്ടുപുര ഓര്‍മ്മയാവുന്നു
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: നൂറ്റാണ്ടിന്റെ ഭക്ഷണശാല ഇനി ഓര്‍മ്മ.
തളിപ്പറമ്പുകാരുടെ ഒരു കാലഘട്ടത്തിന്റെ ഊട്ടുപുരയായ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സംഘം നടത്തിയ കാന്റീന്‍ കെട്ടിടമാണ് പൊളിച്ചുമാറ്റിത്തുടങ്ങിയത്.
മെയിന്‍ റോഡില്‍ രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ബസ്റ്റാന്റ് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഏറ്റവും തിരക്കേറിയ ഭക്ഷണശാലയായിരുന്നു കാന്റീന്‍.
താലൂക്ക് ഓഫീസിന് പുറമെ അക്കാലത്ത് പോലീസ് സ്റ്റേഷനും താലൂക്ക് ഓഫീസ് വളപ്പില്‍ തന്നെയായിരുന്നു.
1910 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പ്രവര്‍ത്തനമാരംഭിച്ച താലൂക്ക് കച്ചേരിയില്‍ സബ് ജയിലും ഉണ്ടായിരുന്നു.
രജിസ്ടാര്‍ ഓഫീസിലും താലൂക്ക് കച്ചേരിയിലും എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം നല്‍കാന്‍ അന്ന് കഫ്റ്റീരിയ ഉണ്ടായിരുന്നു.
1966 ലാണ് ഇത് കാന്റീനായി മാറിയത്.
അക്കാലത്ത് തളിപ്പറമ്പില്‍ എത്തിയിരുന്ന ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെ ഇവിടെ ഭക്ഷണം കഴിക്കാനെത്തിയിരുന്നു.
നൂറിലേറെ പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം കാന്റീനിലുണ്ടായിരുന്നു.
1967 കാലത്ത് ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നപ്പോള്‍ ഭൂരിപക്ഷം ആളുകളും കാന്റീനിനെ ആശ്രയിച്ചിരുന്നു.
1965 ലെ ഇ എം.എസ് മന്ത്രിസഭയുടെ കാലത്ത് റവന്യുമന്ത്രിയായിരുന്ന കെ.ആര്‍.ഗൗരിയമ്മയാണ് കേരളത്തിലെ എല്ലാ താലൂക്ക് ഓഫീസുകളോട് ചേര്‍ന്നും ജീവനക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭിക്കാനായി കാന്റീന്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഈ കാന്റീന്‍ ആരംഭിക്കാനാണ് തളിപ്പറമ്പ് താലൂക്ക് ഗവ.എംപ്ലോയീസ് കോര്‍പറേറ്റീവ് സൊസൈറ്റി തന്നെ രൂപീകരിച്ചത്.
കഴിഞ്ഞ 58 വര്‍ഷമായി സൊസൈറ്റി കാന്റീന്‍ നടത്തി വരികയാണ്.
താലൂക്ക് ഓഫീസ് വളപ്പില്‍ റവന്യു ടവര്‍ സ്ഥാപിക്കാനാണ് കാന്റീന്‍ പൊളിച്ചുനീക്കുന്നത്.
കരാര്‍ പ്രകാരം റവന്യു ടവര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പുതിയ കെട്ടിടത്തില്‍ കാന്റീന്‍ തുട