പ്രസവ വാര്‍ഡ് പ്രശ്‌നം- എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി വെള്ളിയാഴ്ച്ച പ്രതിഷേധ മാര്‍ച്ച് നടത്തും.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രസവവാര്‍ഡും ലേബര്‍റൂമും അടച്ചിട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു.

എസ്.ഡി.പി.ഐ തളിപ്പറമ്പ് നഗരസഭാ കമ്മറ്റി
വെള്ളിയാഴ്ച്ച രാവിലെ ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.

ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രസവം നടന്നിരുന്ന താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസമായി ഒറ്റ പ്രസവം പോലും നടന്നിട്ടില്ല.

പ്രസവ ശുശ്രൂഷ വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ പോലും ഒരാള്‍ മാത്രമാണ് മുഴുവന്‍ സമയം സേവനം ചെയ്യുന്നത്.

പ്രസവത്തിന് ആരെയും അഡ്മിറ്റ് ചെയ്യേണ്ട എന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.

സജീവമായിരുന്ന ലേബര്‍റൂം വെറുതെ തുറന്നുവെച്ചിരിക്കയാണ്.

മലയോര പ്രദേശങ്ങളില്‍ നിന്ന് അടക്കം നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയെയാണ്.

സാധാരണക്കാരായ ജനങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ അര ലക്ഷത്തോളം രൂപ പ്രസവത്തിന് ചിലവഴിക്കേണ്ട ഗതികേടിലാണിപ്പോള്‍.

ഈ പ്രശ്‌നത്തില്‍ അടിയന്തിരമായി ഡിഎംഒയും ആരോഗ്യമന്ത്രിയും ഇടപെട്ട് തീരുമാനം ഉണ്ടാകണമെന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മറ്റി നേതാക്കളായ എ.ഷുഹുദ്, പി.എ.അബൂബക്കര്‍, നസീര്‍ കല്ലാലി, ഷഫീഖ് കുപ്പം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.